...മാർച്ചിലെ ആ പരീക്ഷകൾ...


മാഷ്‌
മാർച്ചുപോലെ
തിളച്ചു നോക്കുന്നുണ്ടായിരുന്നു
 
മനസ്സ്
ചക്കരമാവിലോ 
കൊന്നപ്പൂവിലോ
വെച്ചുമറന്നതെന്നോർക്കുകയായിരുന്നു

സമയം പോകുകയായിരുന്നു
പരീക്ഷ കഴിഞ്ഞതറിഞ്ഞതേയില്ല.

വെയിലിനൊപ്പം
ചാടിയോടിച്ചെന്നുനോക്കുമ്പോൾ 
വെള്ളരിപ്പാടത്തുണ്ടായിരുന്നു
വെള്ളരിപ്പൂവിലായിരുന്നു.

ഈ പരീക്ഷയുടെയൊരു കാര്യം 
അതുപോലും ഒർമ്മിപ്പിച്ചില്ല!  



 

No comments:

Post a Comment