പെണ്‍കുട്ടി യുടെ പ്രാർത്ഥന


പെണ്‍കുട്ടി
പ്രാർത്ഥിക്കുകയായിരുന്നു ,

കവിതകളുടെ രാജാവേ
കടലും കാടും പൂക്കളും
അങ്ങയുടെ കവിതയാകുന്നു
 
ഞാനും ഞാറ്റുവേലയും
നന്ത്യാ വട്ടവും നാരങ്ങയും
അങ്ങയുടെ കവിതയാകുന്നു
നിന്റെ  കവിതവായിച്ചവ  
അവ വീണ്ടും വായിക്കുന്നത്
അസൂയയോടെ ഞാ ണ്ടു .

എന്നിട്ടും എന്നെ ആരും
മറിച്ചുനോക്കിയില്ലല്ലോ
നീ പൂക്കളെയും
പൂമ്പാറ്റയേയും എഴുതിയപോലെ
എന്നെ ഒരുപ്രണയകവിതയാക്കുക
എന്നെവായിക്കുന്നവനെ
കാമുകനാക്കുക
 
അവന്റെ മൊഴികളി  
നീയെനിക്ക് ദൈവമായിരിക്കും
ദൈവമേ !

-പുതു കടൽ-



ഊഴമെത്തും മുമ്പൂഴിതന്ന
ആഴമേറിയ വേദനയി
ഊളിയിട്ടൊരു പെരുംമീനായ്
പുതുകടലുചമയ്ക്കുന്നു നാം

ജലയുദ്ധം


തീവണ്ടിയി കുടിവെള്ളത്തിനായ്
കുപ്പിവെള്ളം വിറ്റു നടന്നവ
ജലയുദ്ധം വരുമെന്ന് നാം ർക്കിച്ചത്
കേൾക്കാതെ നടന്നുപോയി

ർക്കം മൂത്ത് അടിയായി
കുപ്പിവെള്ളം മറിഞ്ഞു
ജലവിൽപ്പനക്കാരൻ വീണ്ടും  വന്നു

ഒരു ബോട്ടി വാങ്ങി
ർച്ച അവനെ ക്കുറിച്ചായി
അവൻറെ ദേഹത്ത് ജലം കുറവുണ്ടോ  ?
അവ കുളിച്ചി ട്ടുണ്ടോ ?
അങ്ങനെ ർച്ച നീണ്ടു  ...

നമ്മുടെ ശരീരത്തി ജലം കൂടുതലായിരുന്നു
മനസ്സി നനവു കുറവായിരുന്നു
നാം മഴ കൊണ്ടിരുന്നില്ല
നാം പുഴയുടെ കുളിരറിഞ്ഞിരുന്നില്ല

നമുക്ക് കിണറ്റിലെ രുചി മനസ്സില്ലയിരുന്നില്ല
യാത്ര നമുക്ക് ഹരമായിരുന്നു , 
പക്ഷേ
നാം നമ്മുടെ പറമ്പിന്റെ  അതിര് ണ്ടിരുന്നില്ല
അതിരി നമ്മെക്കാത്തിരുന്ന കാട്ടുചെടികളെ
നാം തിരിച്ചറിഞ്ഞില്ല ....

യാത്ര കഴിഞ്ഞു ,
 നാം കുപ്പിക വലിച്ചെറിഞ്ഞു
പുതിയ വിഷയവും ർച്ചയും വന്നു
അവനെ നാം മറന്നു
നാം നമ്മുടെ തീ പുകയാത്ത അടുപ്പി
തീപ്പൊരിയാവാതെ കരിഞ്ഞുപോയ്.

എഴുത്തിൽ


എഴുത്തി  
വീണ പൂവുക
ഉയിർത്തെഴുന്നേൽക്കും
ജീവ തരും 
ജീവിതം തരും
എഴുത്തി വീണ പൂവുക  
വീണവായിക്കും
വീഴാതിരിക്കുവാൻ 
താങ്ങായിരിക്കും 



ഭൂമിയുടെ സാരികൾ


പരിസ്ഥിതി പ്രവർത്തകാ
തെരുവിൽ പ്രസംഗിക്കുന്നവനേ
പീഡനത്തെ കുറിച്ച്  വാതോരാതെ പുലമ്പുന്നവനേ 
ആ പച്ചസാരിയുടെ കാര്യം നീ മറന്നു

നീയും നിന്റെ ദുസ്സാസനൻ മാരും
വലിച്ചുകീറിയ ആ പച്ചസാരി

അതിന്റെ  കീറലുകൾ നിനക്ക് റോഡ്‌
നിന്റെ കാറുകൾക്ക് വഴി
എനിക്ക് തീരാമുറിവ് .

നീ ജെ സി ബി കൊണ്ടു വന്ന്
എന്റെ ഏറ്റവും ഉറപ്പുള്ള ചുവന്ന സാരിയും കീറി
അതിപ്പോൾ ഉപയോഗ ശൂന്യം 

കടപ്പുറത്ത്  ഉണക്കാനിട്ടിരുന്ന 
മഞ്ഞ സാരിയും
നീ കൊണ്ടുപോയി 

ഇനി എനിക്ക് സൂര്യൻ തന്ന  
വെയിലിന്റെ പുള്ളിസാരിമാത്രമേ
ബാക്കിയുണ്ടായിരുന്നുള്ളൂ
ഇപ്പോൾ അതു നീ വലിച്ചഴിക്കുന്നു
ചിരിക്കുന്നു 

പാഞ്ചാലിക്ക് അവരഞ്ചും കൃഷ്ണനും ഉണ്ടായിരുന്നു
എനിക്കാരുമില്ല
എന്നെ ഭൂമിയെന്നു വിളിക്കാൻ തന്നെ
നിനക്കിപ്പോൾ മടിയാണ്