ചാണ്ഡാലികയും ഭിക്ഷുവും

ചാണ്ഡാലികയും ഭിക്ഷുവും
............................................
ബുദ്ധഭിക്ഷു
ചണ്ഡാലികയോട്
വീണ്ടും ദാഹജലം ചോദിച്ചു
എത്ര കോരിയിട്ടും
പാളയിലൊരു തുള്ളി പോലും
കിട്ടിയില്ല
അല്ലല്ലെന്തു കഷ്ടമിതെന്നൊ രാശ്ചര്യം
കിണറ്റിലേക്കു നോക്കി
പോയെന്നാരോ പറഞ്ഞ
ജാതി തിരിച്ചു വന്ന്
ജലമെല്ലാം കുടിച്ചു വറ്റിച്ച്
അവിടെ ഇരിക്കുന്നുണ്ടായിരുന്നു
അല്ല ല്ലെ ന്തു കഥയിതു
കഷ്ടമെന്നവനും...
കൃപാരസമില്ല
അല്ലൽ മാത്രമെന്നോതിയവൾ
ഒരു കണ്ണീർത്തുള്ളി മാത്രം
പൊഴിച്ചു
ജാതിക്കൊടും വേനലിൽ
സ്നേഹതീർത്ഥം പകരാനാവാതെ
ചണ്ഡാലിക,
ചണ്ഡാലഭിക്ഷുകിയായതേയില്ല!
- മുനീർ അഗ്രഗാമി

No comments:

Post a Comment