അരുത് നാട്ടാളാ !

കുറ്റിക്കാടുകൾക്കിടയിലൂടെ
ഒരു നിലവിളിയിഴഞ്ഞ്
കാട്ടിലേക്ക് രക്ഷപ്പെട്ടിട്ടുണ്ട്
അവളെ പിന്തുടരുന്ന കാലടികളിൽ
രക്തക്കറയുണ്ട്
കുഞ്ഞുങ്ങൾക്ക്
അന്നത്തിനായൊരു കാട്ടുകോഴിയെ
അമ്പെയ്തിട്ട വേടൻ
കണ്ടതാണത്

അരുത് നാട്ടാളാ !
എന്നവൻ
ആരാണ് ജയിലിൻ്റെ വാതിൽ
തുറന്നിടുന്നത് ?
മനസ്സിൽ കത്തിയുള്ളവരാണവർ
കണ്ണു കുത്തിപ്പൊട്ടിക്കുമെന്ന്
വെളിച്ചം പോലും പേടിക്കുന്നു
കൊല്ലപ്പെട്ടവരുടെ കുഞ്ഞുങ്ങൾ
ഇരുട്ടിലാകുമോ ?
വെളിച്ചത്തിന്
കാഴ്ച നഷ്ടപ്പെടുമോ ?
- മുനീർ അഗ്രഗ്രാമി

No comments:

Post a Comment