നാലു മണി കഴിയുമ്പോൾ

നാലു മണി കഴിയുമ്പോൾ
... .................... ............ ...
പറമ്പു തീരുന്നിടത്ത്
ഞണ്ടുകൾ
മാളം കൊണ്ടലങ്കരിച്ച
ഇടവഴി
അതുവഴി ഇറങ്ങിയോടുന്നൂ
മണ്ണിലൊളിച്ച മഴ

നാലുമണി കഴിയുന്നു
കളിക്കൂട്ടുകാരാവഴി
വീട്ടിലേക്കോടുന്നു
കയ്യിൽ
അട്ടിവെച്ച വയലുപോലെ പുസ്തകക്കെട്ട്‌
ഉച്ചസൂര്യനെ പോലെ
ചോറ്റുപാത്രം
മുന്നിൽ കുഞ്ഞുമീനുകൾ
ദേശാടനത്തിന്നക്ഷരമെഴുതി
മിന്നി മറയുന്നു
വിശപ്പുകളവ വായിച്ചു
കൈകോർത്ത്
കുതിച്ചു പായുന്നു
പെട്ടെന്നൊരു പെരുമഴ
പൂത്തു പൊഴിയുന്നു.
- മുനീർ അഗ്രഗാമി

No comments:

Post a Comment