..........മാധവം
_________________________
രാധേ
നീലക്കടമ്പില്ല
യമുനാ പുളിനങ്ങളില്ല
വള്ളിക്കുടിലില്ല

ഇവിടെയി നഗരവൃത്തത്തിൽ
ഒരു ചതുരം മാത്രം
ഒറ്റയ്ക്കിരിക്കുവാൻ
വിരിച്ചിട്ട പുല്ലുകൾ മാത്രം
രാധേ
വേണുവൂതുവാൻവയ്യ
അപരന്നു ശല്യമാകുന്നു
നിനക്കൊപ്പമിരിക്കുവാൻ വയ്യ
സദാചാരപ്പോലീസായ്
കാളിയൻ മാരെന്നെ
മർദ്ദിക്കുവാൻ വരുന്നു
ചുറ്റും കറുത്തൊഴുകുന്ന
കാളിന്ദി മാത്രം
വാഹനങ്ങളതിൽ
ഓളങ്ങളായൊഴുകുന്നു.
രാധേ
നിനക്കു വരാനുളള വഴിയെല്ലാം
അടഞ്ഞിരിക്കുന്നു
നീയെന്നിലെത്തില്ലയെങ്കിലും
നിന്നിലെത്തുന്നു
നിത്യവും ഞാനീ
നഗര മുറ്റത്തെ
വൃന്ദാവനമെന്നു പേരിട്ട
ഈയിടത്തിലിരുന്ന് .
- മുനീർ അഗ്രഗാമി
2067

No comments:

Post a Comment