ഒരു വിളംബരം

ഒരു വിളംബരം
............................
ഗുരുവിൻ്റെ ഓർമ്മ
ഒട്ടിച്ചു വെച്ച കലണ്ടർ
ചോരയൊലിക്കുന്ന
അക്കങ്ങൾ
ജീവനില്ലാതെ കിടക്കുന്ന
പകൽ.
ശ്വാസം കിട്ടാൻ
വല്യച്ഛൻ്റെ മുറിയിൽ കടന്നു
ജീവനുണ്ടായിരുന്ന
പകലുകളുടെ
ചിത്രം പതിഞ്ഞ
പഴയ ബുക്കു കിട്ടി
പ്രബുദ്ധ കേരളം
ലക്കം - 1
അതിൻ്റെ ഹൃദയത്തിലെ തിയ്യതി കണ്ടു
1091 ഇടവം 15
ഇപ്പോഴുമതിൻ്റെ മിടിപ്പു വറ്റിയിരുന്നില്ല
അതിൻ്റെ നിറം ചുവപ്പായിരുന്നില്ല
മഞ്ഞയായിരുന്നില്ല
മങ്ങി മങ്ങി
മനുഷ്യൻ്റെ നിറത്തിൽ
ഇപ്പോഴുമത്
വല്യച്ഛൻ്റെ മുറിയിൽ
എന്നെ കാത്തിരുന്നല്ലോ!
വല്യച്ഛനില്ലെങ്കിലും .
- മുനീർ അഗ്രഗാമി

No comments:

Post a Comment