ഒരു പെൺകുട്ടി വന്നു

 മറ്റൊരാളുടെ ദു:ഖത്തിൽ നിന്നും

തിരിച്ചിറങ്ങാനാവാതെ
ഉയരത്തിൽ കുടുങ്ങിപ്പോയ
പട്ടമാണ് അയാൾ
അയാളുടെ നിയന്ത്രങ്ങൾ
നഷ്ടമായ നാൾ കഴിഞ്ഞ്
പൊട്ടിയ ചരടിന്റെ ചരിത്രം
പഠിക്കാൻ
ഒരു പെൺകുട്ടി വന്നു
അവൾ അയാളിലേക്കെത്താൻ
ചിറകുകളില്ലാതെ
താഴ് വരയുടെ കറുത്ത മറുകിൽ
ഇരുന്നു പോയി
അയാളെ ഇപ്പോൾ
മറ്റൊരാളുടെ ദുഃഖം
താലോലിക്കാൻ തുടങ്ങിയിരിക്കുന്നു
മറ്റെയാൾ
സ്വന്തം ദു:ഖത്തിൽ നിന്നും
അയാൾ അടർന്ന് താഴെ വീണു പോകുമോ
എന്ന പേടിയാൽ
വരുന്ന സന്തോഷത്തെ ഉപേക്ഷിച്ചു തുടങ്ങിയിരിക്കുന്നു
താഴ് വരയുടെ വിശാലയിൽ
പൂവു പോലെ വാടിയിരിക്കുന്ന
പെൺകുട്ടിക്ക് അതറിയില്ല
ഞാനവളോടതെങ്ങനെ പറയും ?
അയാൾ ഇറങ്ങി വരുമെന്ന്
അവളിൽ
സമയം കൊത്തിവെച്ച ശില്പം
കണ്ടു നിൽക്കുകയല്ലാതെ .
- മുനീർ അഗ്രഗാമി

No comments:

Post a Comment