അവളെ ആരും വായിച്ചില്ല

 അവളെ ആരും വായിച്ചില്ല;

എല്ലാവരും സൗന്ദര്യത്തെ വായിച്ചു .
ഈ പ്രസ്താവന ശരിയാകുന്നതെങ്ങനെ ?
തെറ്റാകുന്നതെങ്ങനെ?
അറുപതു കഴിഞ്ഞാലത്തും പിത്തും
എഴുപതു കഴിഞ്ഞാൽ എന്തോ ഏതോ
എന്നല്ലോ പഴമൊഴി
ആയതിനാൽ
നല്പതു കഴിയാക്കാലത്തുത്തരമേകൂ
അവളുടെ വാക്കോ വരയോ?
നോക്കോ മൂക്കോ
എഴുത്തോ കഴുത്തോ ?
നോട്ടത്തിന്നതിരുകൾ
കാട്ടിത്തന്നൊരു മായാഭൂപടമോ ,
നോട്ടം ചെന്നെത്താ ദിക്കുകളിൽ
അവളവളായിട്ടാടും
തോറ്റംപാട്ടുകളോ
കരിമൂടിയ ഭിത്തികളിൽ
കണ്ണീരിൽ വെ(പെ)ൺമഷിയാൽ
അവളെഴുതിയ വരിയോ
അവളെന്നുത്തരമോതൂ.
- മുനീർ അഗ്രഗാമി

Like
Comment
Share

No comments:

Post a Comment