നാട്ടുഭാഷയിൽ

ക്ലാസിൽ 
നാട്ടുഭാഷ സംസാരിച്ച കുട്ടി
ഒരു തുമ്പിയായി
പച്ചപ്പുകൾക്കു മുകളിലൂടെ
സന്തോഷത്തോടെ പറന്നു കളിച്ചു
മറ്റുള്ളവർ
ചിറകില്ലാത്ത ജീവനില്ലാത്ത
കല്ലുകളായിരുന്നു.
മാന്ത്രികനായ അദ്ധ്യാപകൻ
പറഞ്ഞു,
എൻ്റെ തുമ്പീ
നീയീ കല്ലുകളെടുത്തു
പറക്കണമെന്നു
ഞാൻ പറയില്ല
പക്ഷേ നീ പറന്നെന്നാൽ,
അവർക്കു ജീവനുണ്ടെന്ന തോന്നൽ
സമ്മാനിക്കുവാൻ നിനക്കേ കഴിയൂ .
പിന്നെ ആ കുട്ടി
സന്തോഷത്തിൻ്റെ തുമ്പത്തിരുന്ന്
ഊഞ്ഞാലാടി
തുമ്പി പറക്കുന്ന
നാട്ടുഭാഷയിൽ.


                                             മുനീർ അഗ്രഗാമി 

No comments:

Post a Comment