വലിയ മഴ


ഉടലുകത്തിപ്പോയ
ഒരു മരത്തിൻ്റെ വേര്
ജലത്തിനോട് സംസാരിക്കുമ്പോലെ
വല്യമ്മ
കർക്കിടക മഴയോട്
സംസാരിക്കുന്നു
പനിക്കോളുമായ്
മുറ്റത്തിരുന്ന്
കരയുന്ന തുള്ളികൾ
പൂർവ്വജന്മത്തിെല
ഏതോ സംഭാഷണത്തിൻ്റെ
മധുരം ഓർത്ത്
ഒഴുകിപ്പോകുന്നു
ആകാശത്തിൽ നിന്ന്
ചാടിയിറങ്ങിയ തുള്ളികൾ
കരിയോലകൾക്കിടയിൽ
വല്യമ്മയെ കണ്ടെത്തുന്നു
കാത്തിരിപ്പിനൊടുവിൽ കിട്ടിയ ദാഹജലം കുടിച്ച്
വല്ല്യമ്മ
ഒരു വലിയ മഴയാവുന്നു.
ഇനി പുഴയിലേയ്ക്ക്
പുഴയിലേയ്ക്ക്.

No comments:

Post a Comment