ശില്പി

ശില്പി
..............
നീ ശിലയിലൊളിച്ചതിനാൽ
ഞാൻ ശില്പിയായി.
നിനക്കു മുകളിൽ
കനത്തു ഘനീഭവിച്ചത്
ഇരുളിൻ കരിമ്പാറയായിരുന്നോ ?
വിശ്വാസമായിരുന്നോ?
മാമൂലുകളായിരുന്നോ ?
ആചാരങ്ങളായിരുന്നോ ?
ഒന്നും എനിക്കറിഞ്ഞുകൂടാ.
പക്ഷേ
വാക്കുകൾ കൊണ്ട്
ഞാനുണ്ടാക്കിയ ഉളി തട്ടി
ഓരോ കരിങ്കൽ ചീളും
തെറിച്ചു പോയി
ചിലത് തട്ടി
എൻ്റെ കൈ മുറിഞ്ഞു
നെഞ്ചു മുറിഞ്ഞു
കണ്ണു നനഞ്ഞു.
അതു കണ്ട്
നിനക്ക് ജീവൻ വെച്ചു
സങ്കടമില്ല
നീ പുറത്തു വന്നുവല്ലോ
എൻ്റെ മുറിവു കൂടുവാൻ
നിമിത്തമായല്ലോ.
ഞാൻ ശില്പിയാകുമെന്ന റിഞ്ഞതിലാകുമോ
നീ ശിലയായത് ?
എനിക്കൊന്നുമറിഞ്ഞുകൂടാ
ഉളിയുടെ വഴിയല്ലാതെ .
- മുനീർ അഗ്രഗാമി

No comments:

Post a Comment