പൂമൊഴി


ഒരപ്പൂപ്പൻതാടി 
പറന്നുപറന്നു വന്നു
ആരുടേയോ കുട്ടിക്കാലത്തിൽ നിന്നും‐
പിണങ്ങി വന്നതാണ്
ഐഡറ്റി കാർഡില്ലാത്തതിനാൽ
കുട്ടികൾക്ക്‐മനസ്സിലാവാത്തതിനാൽ
സങ്കടം കൊണ്ട് വിറച്ച്
കാറ്റിന്റെ കൈപിടിച്ച് മെല്ലെ
ഒഴുകിപ്പോന്നതാണ്
മുറ്റത്തിന്റെ അതിരിൽ
ഇന്നലെ കെട്ടിയ വേലിയിൽ
അതെന്നെ നോക്കി നിൽക്കുന്നു
തടഞ്ഞില്ലായിരുന്നെങ്കിൽ‐അതെന്റെ‐
ഇതളിൽ വന്നിരുന്നേനെ!

No comments:

Post a Comment