വിശപ്പ്




വിശപ്പാണു നാം
തീരാത്ത വിശപ്പ്
പലതരം വിശപ്പ്
പലനിറം വിശപ്പ്
ഒരപ്പത്തിനോ
ഒമ്പതിനായിരം
അപ്പത്തിനോ
ഭൂമിയെ മുഴുവനായ്
വിഴുങ്ങിയാലോ
തീരാത്തത്ര വിശപ്പ്
ചന്ദ്രനെ ഞാവൽ പഴം പോലെ
രുചിക്കുവാൻ
നാക്കു നീട്ടും വിശപ്പ്
ചൊവ്വയെ കോഴിക്കാലുപോലെ
കടിക്കുവാൻ
കൈനീട്ടും വിശപ്പ്
യേശുവേ
അഞ്ചപ്പം ഒരാൾക്കുപോലും
തികയുന്നില്ല
ആഞ്ജനേയാ
സൂര്യനെ തിന്നുവാൻ
ഓരോ നിമിഷവും ചാട്ടം തന്നെ
പ്രവാചകാ
എത്ര കഴിച്ചിട്ടും
വയർ നിറയുന്നില്ല
അയൽവാസിയുടെ പട്ടിണി മാറ്റുവാൻ
ഒരരിമണിപോലുമില്ല
തഥാഗതാ
ഭിക്ഷയാചിക്കുവാൻ
കൈനീട്ടി വിശന്നു മരിച്ചവരുടെ
ഓർമ്മകൾ തിന്നിട്ടും
മതിയാകുന്നില്ല
വിശപ്പാണുനാം
കെൂടും വിശപ്പ്
ഒരുരുളയായ് ഭൂമിയും
ഉപ്പേരിയായ് നക്ഷത്രങ്ങളും
കറിയായ് മഴയും
കഴിക്കട്ടെ
വിശപ്പടക്കട്ടെ!

No comments:

Post a Comment