ഒരു തുള്ളി
(ഒരു ദളിത് കവിത )
...................
പകലിൽ ഒരു നായ
പുഴയുടെ എല്ല്
കുഴിച്ചെടുത്ത് രുചിക്കുന്നു:
രാത്രിയിൽ
ഒരു കുറുക്കൻ;
പകലിൽ ഒരു കിളി;
പല കിളി.

ചെന്നു നോക്കുമ്പോൾ
ഒരു കുഴിയിൽ
ഒരോർമ്മയുടെ നിലവിളി .
എല്ലു പോലും കിട്ടിയില്ല
എല്ലുന്തിയവന്.
ആരുടേയോ കടയിൽ
തൂക്കിയിട്ട കുപ്പിയിൽ നിന്ന്
നോക്കുന്നുണ്ട്
പണ്ടെൻ്റെ കാലിൽ ചുംബിച്ച
ഒരു തുള്ളി!
പണമുള്ളവനേ കുടിക്ക് !
എനിക്ക പ്രാപ്യമായ സ്നേഹമാണത് .

-മുനീർ അഗ്രഗാമി

No comments:

Post a Comment