............കവിതാലഹരി............ മുനീർഅഗ്രഗാമിയുടെ മലയാള കവിതകൾ

മുനീർ അഗ്രഗാമി poetry malayalam

അർദ്ധനഗ്നകവിത ................................ വീടും കൂടും


................................
വീടും കൂടും
.......... ...........
ഒരിക്കൽ
അകത്തിരുന്ന്
അവൾ സ്വന്തം വീടിനെ
കൂടെന്നു വിളിച്ചു പോയി

വിളി കേട്ട വീട്
അവളുടെ ചുവന്ന ചുണ്ടിൽ
എന്നോ കേട്ടു പഠിച്ച
വാക്കുകളുടെ കതിർ കണ്ടു
തുറന്ന വാതിലുകൾ
കണ്ടു

ആരോ മുറിച്ചുകളഞ്ഞ
അവളുടെ ചിറകുകൾ മാത്രം കണ്ടില്ല
അവൾ കൂടെന്നു വിളിക്കുമ്പോൾ
വീട്
അവളുടെ പച്ചപ്പിൽ
ഒരു മരത്തിൽ കൂടാവാൻ
വിചാരിക്കും;
അവളെ ഒരു കിളിയാക്കാനും
Posted by muneeragragami No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

ഓടിയോടി

ഓടിയോടിക്കടക്കുക
വിരഹമേ ,
ഓർമ്മകൾ.
ഓമനിക്കാനൊന്നുമില്ലെങ്കിൽ!
Posted by muneeragragami No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

ബുദ്ധൻ്റെ നാട്ടിൽ

ബുദ്ധൻ്റെ നാട്ടിൽ
.................................
ബുദ്ധാ
നീ പ്രതിമയായിപ്പോയ നഗരത്തിൽ
നിന്നെ പോലെ
അഹിംസയും കൊണ്ടു നടന്നയാൾ
വെടിയേറ്റു മരിച്ച പട്ടണത്തിൽ
ഒരു മനുഷ്യനെ തിരഞ്ഞ്
ഒരാട്ടിൻ കുട്ടി നടക്കുന്നു
സിദ്ധാർത്ഥനെ തേടി
അമ്പേറ്റു വീണ കിളികൾ
കിടക്കുന്നു
അടിയേറ്റും
വെട്ടേറ്റും
തീയേറ്റും
നിന്നെ ശരണം വിളിച്ച്
ചണ്ഡാലികയുടെ വംശം കേഴുന്നു
നിൻ്റെ പേരുള്ളവരാരും
നിന്നെ പോലെയല്ല
അഹിംസയുടെ നെഞ്ചിൽ
ചോര കൊണ്ടവർ
നിൻ്റെ പേരെഴുതുന്നു
അതു വായിച്ചവർ
വാളുകൊണ്ട് അതു
പകർത്തുന്നു
ബുദ്ധാ
നിൻ്റെ നാട്ടിലിപ്പോൾ
നാക്കുകളില്ല
ബോധി വൃക്ഷങ്ങളില്ല
ഭിക്ഷാംദേഹി കളില്ല
നിഷ്കാമ കർമ്മികളില്ല
പ്രതിമകൾ മാത്രം
ഏറ്റവും വലിയ പ്രതിമയാണ്
ഉയരത്തിൻ്റെ സൂചകം
എളിമയുടെ സൂചന പോലും, ചാമ്പലാക്കും മുമ്പ്
നിൻ്റെ വാക്കുകളിൽ നിന്ന്
ആരും എടുത്തു വച്ചില്ല
പാവംആട്ടിൻകുട്ടി
ഇനിയെന്തു ചെയ്യും ?




മുനീർ അഗ്രഗാമി 

Posted by muneeragragami No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

നനഞ്ഞ കണ്ണുകൾ

അകന്നുപോയവളുടെ
നനഞ്ഞ കണ്ണുകൾ
അടഞ്ഞുപോയിട്ടും
തോരാതെയുള്ളിലെ
പുൽത്തലപ്പിലവ
നിറഞ്ഞിരിക്കുന്നു



......................മുനീർ അഗ്രഗാമി 
Posted by muneeragragami No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

തൂവൽ പോലെ

തൂവൽ പോലെ
........................
തോറ്റുപോയ
കിളിയുടെ തൂവൽ
തഴുകിയിരിക്കുന്നു കാറ്റ്
പറക്കലിന്നോർമ്മയിൽ
പറക്കുവാൻ
കാറ്റിൻ കൈ പിടിക്കുന്നു
തൂവൽ
കരച്ചിൽ പോലൊരു
മഴത്തുള്ളി വീണു
തൂവലിൻ കവിൾ
നനഞ്ഞു പോയ്
കാറ്റിൻ നെഞ്ചിൽ
നനഞ്ഞ പാടുകൾ
കലങ്ങിയ കണ്ണുമായ്
കാറ്റും പോയ്
"പാവം തൂവൽ "
നീയെൻ്റെ കാതിൽ
തോരാതെ തോരാതെ...
ഞാനൊരു കാറ്റായുടൻ
നിന്നെ ചേർത്ത്
ചേർത്ത്...
നീയും നനഞ്ഞു,
അന്നേരം
ഏതോ സങ്കടത്തുള്ളിയാൽ.





(മുനീർ അഗ്രഗാമി)
Posted by muneeragragami No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

ചുംബനങ്ങൾ

സ്വപ്നത്തിൻ്റെ
ചിറകുള്ള
തേനീച്ചകളാണ്
ചുംബനങ്ങൾ
പൂവിൻ്റെ ഇതളുള്ള
ആഗ്രഹങ്ങളിൽ നിന്ന്
അവ
മധു ശേഖരിക്കുന്നു





...............................മുനീർ അഗ്രഗാമി 
Posted by muneeragragami No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

കൂട്

കൂട്
.........
രാത്രിതൻ തണുപ്പിൽ 
നിലാവിൻ മടിയിൽ
ചൂടുപകുത്തൊരു
കുടു പണിയുന്നു


രതിയുടെ മഞ്ഞു
വീണ താഴ് വരയിൽ
നമ്മിൽ നിന്നുയരെ
പാറും നിശ്വാസങ്ങൾ!




by മുനീർ അഗ്രഗാമി 
Posted by muneeragragami No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

രക്ത നദി

രക്ത നദി
.................
ജനാധിപത്യ പഠനം കഴിഞ്ഞ്
നാടുകാണാൻ്
പോയവർ,
പശുവിനെ കുറിച്ച് പറയുമ്പോൾ
പോത്തിനെ കുറിച്ചു കേൾക്കുന്നു
ബുദ്ധനെ കുറിച്ച്
കേൾക്കുമ്പോൾ
ഹിറ്റ്ലറെ കുറിച്ച്
പറഞ്ഞു പോകുന്നു
ഗാന്ധിജിയെ നോക്കുമ്പോൾ
ഗോഡ്സെയെ കാണുന്നു
കണ്ടെതൊക്കെയും
ദു:സ്വപ്ന മെന്നു
കരുതുമ്പോഴേക്ക്
ഉറക്കം കാണാതാവുന്നു
വഴിയിൽ
വീണു ചിതറിയ
മഴത്തുള്ളിയിൽ
വെള്ളപ്രാവിൻ്റെ രക്തം.
വറ്റിപ്പോയ പുഴയിലൂടെ
അതൊഴുകുന്നു;
അതിൽ മുങ്ങി മരിക്കാറായ
ചെങ്കൊടികൾ
ചീഞ്ഞു തുടങ്ങിയ
ഒരു പതാക
കുത്തഴിഞ്ഞ കുറെ
പുസ്തകങ്ങൾ
കുട്ടികൾ
പഠിച്ചതൊക്കെയും
അതിലെ റിഞ്ഞ്
കൈ കഴുകുകയാണ്
കയ്യിൽ
നിഷ്കളങ്കതയുടെ
രക്തക്കറ!



by മുനീർ അഗ്രഗാമി 
Posted by muneeragragami No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

ഒരു സ്ത്രീ പുരുഷ വിരുദ്ധ കവിത

ഒരു സ്ത്രീ പുരുഷ വിരുദ്ധ കവിത
???????????????????????????????
കസേരയിൽ
കളിക്കാരിരുന്നാൽ
കളി കാണൽ തന്നെ
നമുക്കു കൗതുകം
ഭരണം നടന്നാലും
ഇല്ലെങ്കിലും
നമുക്കും രസിക്കണം
ഭരിക്കണം
Posted by muneeragragami No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

മകനേ മകനേ

മകനേ മകനേ
.......................
മകനേ മകനേ 
എന്നാ ണിനി നിന്നെ കാണുക!
നിനക്കു ഭക്ഷണം തരാൻ
ഒട്ടകത്തിൻ്റെ കാലുകളിൽ
മരുഭൂമിയിൽ നടക്കുന്നു

നിന്നെക്കുറിച്ചോർക്കാൻ
കള്ളിച്ചെടിയുടെ ചിരിയായ് പൂക്കുന്നു
നിന്നെക്കാണുവാൻ
ഋതുക്കളായ് കണ്ണുതുറക്കുന്നു.

മകനേ മകനേ
നിന്നെക്കാണുവാൻ
കാലമിനിയുമുണ്ട്
അതുവരെ
നീ ഒന്നും നിൻ്റെയോ
എൻ്റെയോഇഷ് Sത്തിന്
കഴിക്കരുത്
നീയൊരപേക്ഷയെഴുതുക
സമർപ്പിക്കുക
ഗവൺമെൻ്റ് അനുവദിക്കുന്നതു മാത്രം കഴിക്കുക

കാരണം
നമുക്കു തമ്മിൽ കാണണം
കടുംബം പുലരണം
രുചിയുടെ രുചി
മറക്കുക!
ഇത്
അച്ഛൻ്റെ കാലമല്ല
Posted by muneeragragami No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

നിനക്കാ സ്വദിക്കുവാൻ

പെയ്യുവാൻ വെമ്പി
മേഘമായവൻ
വീണു ചിതറിയാലും
നിന്നിലെത്തും

അവൻ്റെ തുള്ളികൾ
നിന്നിലകളിൽ ഉമ്മ വെയ്ക്കും
പുതു തളിർ വരും


തരളിതയായതിൻ പച്ചയിൽ
നിൻ്റെ മനസ്സിൻ ചുണ്ടുള്ള
ഒരു പൂവിടും


അതവനെയൊരു ശലഭമാക്കും


നോക്കുക പൂവേ
അവൻ്റെ ചിറകിലുണ്ടു
നിനക്കാ സ്വദിക്കുവാൻ
ജീവിതത്തിൻ്റെ ചിത്രങ്ങൾ



by മുനീർ അഗ്രഗാമി 
Posted by muneeragragami No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

ഇടയൻ

ഇടയൻ 
;;;;;;;;;;;;;;;;
ഇടയന്,
നല്ല ഇടയന്
വടി വേണ്ട.
കുഞ്ഞാടുകളേയും
ആടുകളേയും
അവൻ കൈവിടില്ല
സ്നേഹം മാത്രമാണ്
അവൻ്റെ വടി
പ്രണയത്തിലൂടെ
അവൻ അവരെയും
തെളിച്ചു കൊണ്ടു പോകും
ഒറ്റയ്ക്കുള്ള സമാധാനത്തിലല്ല
ഒന്നിച്ചുള്ള സമാധാനത്തിൽ
അയാൾ
സ്വാതന്ത്ര്യം ആഘോഷിക്കും
യേശുവെന്നും
കൃഷ്ണനെന്നും
രമണനെന്നും
ആരും അയാളെ
വിളിച്ചില്ലെങ്കിലും

by മുനീർ അഗ്രഗാമി 
Posted by muneeragragami No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

കുടുക്ക്

കുടുക്ക്
..............
കുടുക്കഴിക്കുമ്പോലെയല്ല
കുടുക്കഴിക്കുന്നത്
കുടുക്കഴിച്ച്
ചിരിച്ചവനറിയില്ല
കുടുക്കഴിക്കുന്നവളുടെ
പിടച്ചിൽ
കുടുക്കിലായവർ
കാണില്ല
കുടുക്കുകളൊന്നും;
കടു ക്കുവാൻ വരുന്നതും,
അഴിക്കുവാനുള്ളതും
കുടുക്കിൽ പെട്ടാൽ
കുടുക്കില്ലാത്ത
തീക്കുപ്പായത്തിൽ
പെട്ടു പോയപോൽ
ജീവിതം

by മുനീർ അഗ്രഗാമി 
Posted by muneeragragami No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

സഹിഷ്ണുത

സഹിഷ്ണുത
.........................
അതെവിടെ
അതെവിടെ ?
ആളുകൾ അതന്വേഷിച്ച്
പരക്കം പാഞ്ഞു
ആരാധനാലയങ്ങളിലോ
വിദ്യാലയങ്ങളിലോ
അങ്ങാടിയിലോ
അതിനെ കണ്ടില്ല
അതെവിടെ
അതെവിടെ ?
ആളുകൾ അതന്വേഷിച്ച്
അലമുറയിട്ടു
ആരൊക്കെയോ കൊല്ലപ്പെട്ടു
ആരൊക്കെയോ
അഭയാർത്ഥിയായി
തിരഞ്ഞു പോയവർ
പഴയ പാഠപുസ്തകത്തിൽ
അതു കണ്ടെത്തി
ഒരു വെട്ടിനടിയിൽ
ജീവനില്ലാതെ കിടക്കുകയായിരുന്നു
അർത്ഥമില്ലാതായാൽ
വാക്കുകളെ ഒരൊറ്റ വെട്ടിന് ...
അദ്ധ്യാപകൻ്റെ ശബ്ദം
അശരീരിയായി
അതെവിടെ
അതെവിടെ ?
ശുഭാപ്തി വിശ്വാസികൾ
തിരഞ്ഞു കൊണ്ടിരുന്നു
ബീവറേജിലെ ക്യൂവിൽ
മൃഗ ശാലയിലെ കൗണ്ടറിൽ
സർക്കാർ ആശുപത്രി ലെ
ലേബർ റൂമിൽ
അതൊളിച്ചിരിക്കുന്നുണ്ട്
മറന്നു പോയവർ
എങ്ങനെയാണതു തിരിച്ചറിയുക ?
സഹിഷ്ണുത
എന്നായിരുന്നു
അതിൻ്റെ പേര്

 
Print all
In new window

പൂവുകൾ (a poem from muneer agragaami)

Muneer Agragami <magragami@gmail.com>

11:42 AM (8 minutes ago)
to editor
പൂവുകൾ
.......... ........
വേരുകൾ
ആഴത്തിൽ തിരഞ്ഞ്
കൊണ്ടുവന്ന
അത്ഭുതങ്ങളാണ് പൂവുകൾ
അതുകൊണ്ടാണവ
ഉയരത്തിലേക്കു നോക്കി
ആഴത്തിൽ
ചിരിക്കുന്നത്






by മുനീർ അഗ്രഗാമി 
Posted by muneeragragami No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

പകൽ മഴ

പകൽ മഴ
..................
മഴയുടെ മിഴിയിൽ
ഒരു തുള്ളി വെയിൽ
വീഴ്ചയിലും
ഉയരം നോക്കുന്ന തെളിച്ചം
തളരാതെ പെയ്യുന്നു
ഒഴുകുന്നു
കാഴ്ചയായ്
ഉൾക്കാഴ്ചയായ്
മണ്ണിലും
മനുഷ്യനിലും
വെയിലിൽ
മഴനെയ്യുന്ന വെളിച്ചം
പകൽ വെളിച്ചത്തിൽ
പകയ്ക്കാതെ
ആയിരം തുള്ളിക്കണ്ണുകൾ



....................................മുനീർ അഗ്രഗാമി 
Posted by muneeragragami No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
നോട്ടം
.........
തൊട്ടു നോക്കല്ലേ കാറ്റേ
പാതിരാ കാമുകൻ തന്ന
പ്രണയ മൂക്കുത്തി;
കട്ടെടുക്കല്ലേ കാറ്റേ
പകലോനതിൽ പതിച്ച
പവിഴപ്പുഞ്ചിരി.
പുൽക്കൊടിയാളവൾ
പുൽകുന്ന കാറ്റിനോടു
മൊഴിയുന്നു
സ്നേഹമൂറും കടക്കണ്ണാൽ
സ്നേഹമേറുമൊരു പുലരിയിൽ!



.......മുനീർ അഗ്രഗാമി 
Posted by muneeragragami No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

പൂവുകൾ

പൂവുകൾ
.......... ........
വേരുകൾ
ആഴത്തിൽ തിരഞ്ഞ്
കൊണ്ടുവന്ന
അത്ഭുതങ്ങളാണ് പൂവുകൾ
അതുകൊണ്ടാണവ
ഉയരത്തിലേക്കു നോക്കി
ആഴത്തിൽ
ചിരിക്കുന്നത്?
Posted by muneeragragami No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

അത്തിമരത്തിലെ ഹൃദയം

അത്തിമരത്തിലെ ഹൃദയം
..............................
മുതലപ്പുറത്ത് പുഴ കടന്ന
കാലം മറന്നു
ആർദ്രമായതെല്ലാം
ഉണങ്ങിയ വഴിയിൽ
ഏകനായ് നടന്നു
വറ്റിപ്പോയ പുഴത്തീരത്ത്
ഉണങ്ങിപ്പോയ
അത്തിമരത്തിൽ
അന്നു വെച്ച ഹൃദയം
പച്ചയായ്
ഇപ്പോഴുമുണ്ടാകുമോ ?
അങ്ങോട്ടൊന്നു പോയി നോക്കണം
ആ വഴി ഇപ്പോഴും
ബാക്കിയുണ്ടെങ്കിൽ
കള്ളക്കഥയെന്നു
കളിയാക്കല്ലേ
സൂത്രക്കാരനെന്നു
പുകഴ്ത്തല്ലേ
ഹൃദയമില്ലാതെ നടക്കുന്നതിൽ
പിടച്ചിൽ നിങ്ങൾക്കറിയില്ല
അത്തിമരത്തിൽ
അതുണ്ടാവണം
പച്ചഹൃദയം
ഒരു പച്ചില പോലെ;
ഇലത്തുമ്പിൽ
ഒരു നദിയുമായ് ;
നദിക്കരയിൽ
ഒരു പച്ചക്കാടുമായ്
നദിയുടെ കൊച്ചലകളിൽ
മുതലപ്പുറത്തി രുന്ന്
ഇനിയും പലതവണ
പുഴ കടക്കുവാൻ.



...................മുനീർ അഗ്രഗാാമി 
Posted by muneeragragami No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

ഒഴുക്ക്

ഒഴുക്ക്
.............
കലങ്ങിയൊഴുകുന്ന പുഴയിൽ
ഞെട്ടറ്റു വീണ ഒരില
ഇലയിൽ ഒരുറുമ്പ്.

ഉറുമ്പിൽ
നിൻ്റെ ജീവൻ.
ഇലയിൽ
എൻ്റെ ഞരമ്പുകൾ.

കലങ്ങിയൊഴുകുന്ന
പുഴയിൽ കലങ്ങാതെ.
കലങ്ങാതെ !
ആഴത്തിനും
ഉയരത്തിനും ഇടയ്ക്ക് .
Posted by muneeragragami No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
സ്ത്രൈണം
...................
ഉടലുടുപ്പഴിച്ചവൾ
നഗ്നമായി,
ഉടൽ അവൻ്റെ 
മുന്നിലേക്കെറിഞ്ഞു
അനുവാദമില്ലാതെ
വസ്ത്രമഴിച്ചവനവൻ
പീഡനപീഡയാൽ
മനംമുറിച്ചവനവൻ
കാഴ്ച്ചയിൽ വേഴ്ച നടത്തും
കാമനാഗമാമവൻ
ഉടലെടുക്കട്ടെ!
ഉടൽ വലിച്ചെറിഞ്ഞവൾ
തീർത്തും നഗ്നയായ്
ഉടനശരീരിയായ്
ഉടൽ മാത്രമറിയുന്നവൻ
ആത്മാവിനെ
അറിയുന്നതെങ്ങനെ?
വേദന തന്നോർമ്മകളിൽ നിന്നു,
അവനെ നോക്കിനോക്കിയവൾ
അകന്നുപോയ്


......മുനീർ അഗ്രഗാമി 
Posted by muneeragragami No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

നഷ്ടപ്പെട്ടവരുടെ ഇഷ്ടങ്ങൾ ..................................................


നഷ്ടപ്പെട്ടവരുടെ ഇഷ്ടങ്ങൾ
..................................................
സ്പർശിച്ച ചിലർ
വസന്തം പോലെ
മറയുമ്പോൾ
നഷ്ടപ്പെട്ടവരുടെ
ഇഷ്ടങ്ങളിൽ നിന്ന്
സങ്കടം പറന്നു വരും
ചിടകടിച്ച് തളർന്ന്
കടൽത്തിരകളെ പോൽ
നമ്മെ നനയ്ക്കും
അനാഥമായ കിളി
മരം വീണതറിയാതെ
മരം തേടുമ്പോൽ
നഷ്ടപെട്ടവരുടെ
ഇഷ്ടങ്ങളിലേക്ക്
മനസ്സ്പറക്കും
അവർക്കിഷ്ടമാം പാട്ടുകൾ
കേൾക്കവെ അത്
നമുക്കവർ തൻ രോദനം
അവരുടെ ഇഷ്ട ഭക്ഷണം
കഴിക്കവേ
നമുക്കവർ തൻ രുചി
അവർക്കിഷ്ടമാം
വസ്ത്രം ധരിക്കവേ
നമ്മിലവർ തൻ കണ്ണുകൾ
അവർ ചലിച്ച ഇടങ്ങളിൽ
കാറ്റു വന്നു നോക്കവേ
നമുക്കതവർ തൻ നിശ്വാസം
ഇഷ്ടപ്പെട്ടവരുടെ നഷ്ടത്തിൽ ,
നഷ്ടപ്പെട്ടവരുടെ ഇഷ്ടങ്ങൾ
നഷ്ടപ്പെടുന്നേയില്ല

Posted by muneeragragami No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

താമസം


താമസം
..............
കുന്നിക്കുരുവിൽ
കുന്നോളം സ്വപ്നത്തിൽ
രണ്ടു നിറങ്ങൾ
പാർത്തിരുന്നു
അതിൽ
കൺപീലികളുടെ
കറുപ്പിൽ ഞാനും
ഹൃദയത്തിൻ്റെ ചുവപ്പിൽ നീയും
ഒളിച്ചു താമസിച്ചിരുന്നു
ആരുമറിയാതെ
ആരും കാണാതെ
എത്ര വലുതായിട്ടും
നമുക്കുള്ളിൽ നിന്നും
രണ്ടു കുട്ടികൾ
അതു കാണാൻ പോവുന്നു
സങ്കടങ്ങൾ ചാടിക്കടന്ന്
ദു:ഖം നീന്തിക്കടന്ന്
വേദന വലിച്ചെറിഞ്ഞ് .
Posted by muneeragragami No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

പുറത്തായവളോട്


പുറത്തായവളോട്
...............
അടുക്കളയിൽ നിന്നും
പുറത്തായവളേ
നീ
വേദിയിലുണ്ടായിരുന്നില്ല
വേലിക്കൽ പോലും
ഉണ്ടായിരുന്നില്ല
എന്നിട്ടും നിന്നെ തേടി
ആരും വന്നില്ല
പണ്ടും അങ്ങനെയായിരുന്നു
നിന്നെ തേടിയാരും വന്നിരുന്നില്ല
നീയായിരുന്നു തേടിപ്പോയത്
രാധയായ്
ഗോപികയായ്
ഉത്തരയായ്
ശൂർപ്പണഖയായ്...
മീരയായ്
തേടിക്കൊണ്ടിരിക്കെ
നീ സമരം ചെയ്തു നേടിയ
ഇടത്തിൽ നിന്നും
പുറത്തായി
അകത്തായവരുടെ
അകത്ത് നീയില്ല,
പുറത്തായ നിൻ്റെ അകത്ത്
അവരുണ്ട്
അതുകൊണ്ട്
എളുപ്പം നിന്നെ
അവർ പറ്റിക്കുന്നു
നിന്നെ ഓർമ്മയിൽ കെട്ടിയിട്ട്
അവർ നിൻ്റെ സ്വത്വം
വിവർത്തനം ചെയ്ത് വിൽക്കുന്നു
Posted by muneeragragami No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

ബുദ്ധനോടിക്കുന്ന വണ്ടി


ആഗ്രഹങ്ങളുടെ വണ്ടിയിൽ നിന്ന്
ഇറങ്ങിയോടുമ്പോൾ
ബുദ്ധൻ കൈ നീട്ടി
നിർത്തുന്നു
ബുദ്ധൻ കയറുന്നു
സ്വപ്നങ്ങൾ എടുത്തെറിയുന്നു
ബുദ്ധനോടിക്കുന്ന
വണ്ടിയാകുന്നു 
പിന്നെ നാം .
Posted by muneeragragami No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

മാഷേ ... മാഷേ ...


മാഷേ ... മാഷേ ...
..............................
കണ്ണിൽ കടലുമായ് വന്ന
എൻ്റെ കുട്ടിയെ
നീ മരുഭൂമിയാക്കിക്കളഞ്ഞു.
മാഷേ
നീ സൂര്യൻ തന്നെ.
ഇനിയവൻ
ഈന്തപ്പനകളെയും
ഒട്ടകങ്ങളെയും തേടിപ്പോകും
ഞാൻ തളരുമ്പോളിനി
ആരുടെ കണ്ണിൽ നിന്നാണൊരു
തണുത്ത കാറ്റു വീശുക?
ആരുടെ തീരത്താണ്
ആശ്വാസത്തോടെ
ഒന്നു കിടക്കുക!
Posted by muneeragragami No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

മിസ് കോൾ


മിസ് കോൾ
.....................
റിങ്ങ് ടോണുകൾ കള്ളം പറയില്ല
കാണാമറയത്തു നിന്നു നീ
എന്നിലേക്കു വെക്കുന്ന ചുവടുകൾ
സംഗീതമാക്കിയവ എനിക്കു തരുന്നു
താളം വറ്റിപ്പോയ കാലത്തിൻ
ചെറു ചില്ലയിലിരുന്നതു
കേൾക്കവേ
ഉത്തരമേകുവ തെങ്ങനെ
വാക്കുകൾ തീർന്നു പോയ പാട്ടുകാരൻ!
ശ്രുതിയോടെ മീട്ടുമൊരേകാന്ത വീണയിൽ
നിൻ്റെ വാക്കുകൾ
ചിറകടിക്കുമെങ്കിലും
തകർന്നു പോയ കൂട്ടിലേക്കതിനെ
വിളിക്കുവതെങ്ങനെ
റിങ്ങ് ടോണുകൾ
നിൻ്റെ പേരുമായ് സ്ക്രീനിൽ നൃത്തം ചെയ്യവേ
നോട്ടം മാത്രമതിൽ
വിലയം പ്രാപിക്കുന്നു
മഹാതപസ്സ് തുടങ്ങുന്നു ,
വിളികളാകുവാൻ
വാക്കുകൾ പൂക്കുന്ന
ഒരു മരമാവണം.
നിൻ്റെ കിളിമൊഴികൾക്ക്
ചേക്കേറുവാൻ
ഒരു പൂമരമാവണം
Posted by muneeragragami No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

കാത്തിരിക്കുന്നു


കരൾ കൊത്തിപ്പറന്ന കിളി
 വരുമെന്നോർത്തൊരാൾ
കരൾ വെച്ച പാത്രം
കണ്ണീരുകൊണ്ടു കഴുകി
കാത്തിരിക്കുന്നു

Posted by muneeragragami No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

സങ്കടത്തിൻ്റെ തുള്ളി


സങ്കടത്തിൻ്റെ ഒരു തുള്ളി മതി
ആഘോഷമതിൽ മുങ്ങും
പ്രളയത്തിലെന്നപോൽ
ആനന്ദമെങ്ങോ ഒഴുകി മരിക്കും

Posted by muneeragragami No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

വാക്കുകൾ അഭയാർത്ഥികൾ


വാക്കുകൾ അഭയാർത്ഥികൾ
................................................
അവശരായെത്രപേർ
അനാഥരായെത്ര പേർ
വീടും കൂടുമില്ലാത്തോർ
അഭയം തേടിയലയുന്ന വാക്കുകൾ
അഭയാർത്ഥികൾ
അമ്മിയും ചമ്മന്തിയുമേതോ
വിലോഭ സ്മൃതികളിൽ
അമ്മയ് ക്കൊപ്പം
അടുക്കള കാണാതെ
പലായനം ചെയ്യുന്നു
പൈതലെന്നൊരു വാക്ക്
കടൽ കടക്കുവാൻ തുനിയവേ
കടലിൽ വീണു മരിക്കുന്നു
കരയിൽ
മച്ചും വെളിച്ചിലും
കൊലച്ചിലും
മുത്തിയെേപ്പാൽ
അനാഥരായ് പൊള്ളി നിൽക്കുന്നു
ഉറിയും ഉരലും
തറിയും പരണും
വീടു തകർന്ന ശരണരായ്
മലവെള്ളത്തിനൊപ്പം
മലദൈവത്തിനൊപ്പം
നാടുവിട്ടോടുന്നു
കൈതോലപ്പായ
തേൻവരിക്ക
കൊടിത്തുവ്വ
തഴുതാമ
വിളിപ്പേരു മറന്നു പോയ
മറ്റു പല പല വാക്കുകൾ
ജന്മനാട്ടു വിട്ടു പോകയായ്
അധിനിവേശത്തിൻ
ബൂട്ടിന്നടിയിൽ
ഞെരിഞ്ഞു നട്ടെല്ലു തകർന്നു പോയ്
ബാല്യമാഘോഷിച്ച വെള്ളത്തണ്ടുകൾ
ആങ്ങള,
പെങ്ങൾ,
മാമനും
മരുമക്കളും
വല്യമ്മയും
വയറ്റാട്ടിയും
വെടിയേൽക്കുവാൻ
നിരായുധരായ് വെറുംവാക്കുകളായ്
കാത്തു നിൽക്കുന്നു
ആരുപോകിലും
ആരു തകരിലും
പകരം വെയ്ക്കുവാൻ
വാക്കുകൾ വിതറുന്നൂ
നവയുദ്ധമുറകൾ
ഇടവഴിയെ തടവിലാക്കുന്നു റോഡുകൾ
കാക്കപ്പൂവിൻ ചിരിയെ
തൂക്കിലേറ്റുന്നു
യന്ത്രക്കഴുമരങ്ങൾ
പേടിയാണോരോവാക്കിനും
സഭയിലും ചന്തയിലും
ഉത്സവപ്പറമ്പിലും നിൽക്കുവാൻ
കാടുകത്തുന്ന പേടമാനിനെപോൽ
വിറയ്ക്കുന്നു
മലനാട്ടിൽ മലയാളമെന്ന
മഹാ വാക്ക്
കരഞ്ഞും ചിരിച്ചും
കൊലവിളിച്ചുംവന്ന
മഴയെ നാം വിളിച്ചപേരുകൾ
മഴയുടെ കൈ പിടിച്ചു നടന്ന
കാറ്റു നമുക്കു തന്ന
പദാവലികൾ
രാവിൻ നെടുവീർപ്പുകൾ
നമ്മിലെഴുതിയ ശബ്ദകോശങ്ങൾ
അകന്നു പോകുന്നു
അന്നമില്ലാതെ യെങ്ങോ
അഭയം തേടി.
ആരവരെയേറ്റെടുക്കും
ആരവരെ തിരിച്ചറിയും ?
അതിർത്തികളെന്നോ
കൊട്ടിയടച്ച ന്യവാക്കുകൾ
തോക്കുമായ് നിൽക്കും വഴി നടക്കുന്നതെങ്ങനെ ?
കരയിൽ പൂത്ത വാക്കുമായ്
കടൽ നീന്തുന്ന തെങ്ങനെ ?
മണ്ണിൽ വേരുകളായ്
പടർന്നവ
വിണ്ണിലുയരുന്നതെങ്ങനെ ?
ഹൃദയത്തിൽ
ഇളവെയിലേറ്റു കിടന്ന
വേലിപ്പടർപ്പും
കരിയിലക്കിളിയും
ഓലേ ഞ്ഞാലിയും
പോകുന്ന വേദനയാൽ
അമ്പും വില്ലുമുണ്ടാക്കി
പ്രതിരോധിക്കുവാൻ
ദുർബ്ബലൻ ബലവാനാകുന്നു
വന്നു വീഴുന്നവാക്കിൻ ഷെല്ലുകളാലവ
തകരുന്നുവല്ലോ
വാക്കുകൾക്കൊപ്പം
വാക്കു നെഞ്ചേറ്റിയവരും
അഭയാർത്ഥിയാകുന്നുവോ ?
Like
Posted by muneeragragami No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

രമണീയം


രമണീയം
................
നിനക്കൊപ്പം നടന്നു
നിലവിളി കടന്നു
നിലാവിൻ മടിയിലിരുന്നു
മഴത്തോർച്ചയറിഞ്ഞു
മധുര മന്ദാരങ്ങൾ പൂത്തു
പുഞ്ചിരി പൂക്കാലമായി
കൊക്കൂണുകൾ പൊട്ടി
ദിവസങ്ങൾ ചിറകടിച്ചു
മഴ വന്നു കാറ്റു വന്നു
മഞ്ഞു വന്നു എന്നും
നല്ലോണമായി
Posted by muneeragragami No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

തിളക്കം


തിളക്കം
..............
സ്വയമറിയാതെ
ഉദിച്ചുയരുമെൻ
പുലരിയൊരു
മന്ദസ്മിതത്തിൻ
തുള്ളിയിൽതട്ടി
തിളങ്ങുമ്പോൾ
ഓരോ നിമിഷവും
ഓരോ പ്രണയ ലേഖനം.
ഓരോ നിശ്വാസവും
ഓരോ ഋതു.
ഓരോ ചലനവും
ഓരോ നൃത്തം.
ഓരോ രശ്മിയും
പുതു പകലിൻ
വിരലുകൾ.
അവ പിടിച്ചു നടക്കുക
നടക്കുക
നിമിഷങ്ങളെടുത്ത്
വായിക്കുക
വായിക്കുക
Posted by muneeragragami No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

തിരകൾ


തിരകൾ
.............
ആഴമല്ല
പരപ്പാണ്
തിരകളെ
വളർത്തുന്നത്
കാറ്റ്
അവയുടെ പുറത്തു കയറി
കടലു കടക്കുമ്പോൾ
അവ കുതിരകൾ
ജലത്തിൽ നിന്നിറങ്ങി
കരയിൽ
അപ്രത്യക്ഷമായവ
എൻ്റെ മനസ്സിൽ താമസിക്കുന്നു
നിന്നെ കാണുമ്പോൾ അവ
നിന്നിലേക്ക് ചാടുന്നു
ചുഴികളുണ്ടാക്കുന്നു
നാം പച്ചപ്പാടത്ത്
ഒരു തത്തയെ
ഒരുമിച്ച് നോക്കിയിരിക്കുമ്പോൾ
മനസ്സിൽ നിന്നിറങ്ങി
അവ നെല്ലിൻ തുമ്പിലൂടെ നടക്കുന്നു
നാം വയലു കടക്കുമ്പോൾ
അവ കളിക്കുട്ടികൾ
വരമ്പിൻ്റെ വക്കിലോളം വന്ന്
നമ്മെ തൊട്ട് ചിതറുന്ന ചിരികൾ
ആഴമല്ല
പരപ്പാണ്
തിരകളെ കെട്ടഴിച്ചുവിടുന്നത്
സന്തോഷത്തിൻ്റേയും
സന്താപത്തിൻ്റേയും
സ്വാന്തനത്തിൻ്റേയും
പരപ്പ്
നമ്മിലുള്ള കാറ്റ്
നമ്മെ തിരയാക്കുമ്പോലെ
അനുഭവിക്കുന്ന തിരകൾ
നമ്മെ കാറ്റാക്കുമോ ?
കുതിരപ്പുറത്ത്
രാജാക്കളെ പോലെ
ഒരിക്കലെങ്കിലും
ഒന്നു മുന്നേറുവാൻ !
Posted by muneeragragami No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

കാലം ...........



വറ്റിപ്പോയ
ഒരു കാലത്തിൻ്റെ വക്കത്ത്
അതിൻ്റെ ആഴം നോക്കി
ഇരിക്കുകയാണ്
എൻ്റെ ദാഹം.
Posted by muneeragragami No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

പെയ്യുമ്പോൾ


പെയ്യുമ്പോൾ
...... ................
പെയ്യുമ്പോൾ
മഴയുടെ ഭാഷയിൽ
മഴ നിന്നോട് പറയുന്നത്
എനിക്ക് നിന്നോടു പറയാനുള്ളതാണ്
സംഗീതമെന്നാരതിനെ
തെറ്റിദ്ധരിച്ചാലും
നീയതറിയാതിരിക്കരുത്
ഓരോ തുള്ളിയിലും
നിനക്കുള്ള കുളിര്
ഞാൻ കൊടുത്തയച്ചിട്ടുണ്ട്
അതു വായിച്ച്
നീയെൻറ മഴകൊള്ളുക.
നീയടുത്തില്ലാത്തതിൻ
ശൂന്യത
കണ്ണീരിൽ കയറിയിരുന്നെന്നെ
പൊള്ളിക്കുമ്പോഴും.
Posted by muneeragragami No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

മൈക്രോ കവിത -9 -നിലാവ് ............



അമ്പിളിപ്പൂവിൽ
നിന്നും പറക്കുന്നു
നിലാശലഭങ്ങൾ

Posted by muneeragragami No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

എത്തിയില്ലല്ലോ


എത്തിയില്ലല്ലോ സഖീ
നാം രണ്ടാളുമിന്നോളം
രാവുകൾ നീന്തിയിട്ടും
പുലരിപ്പൂവാടിയിൽ!

Posted by muneeragragami No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

കുഞ്ഞോളം


കുഞ്ഞോളം
....................
സമയസിന്ധുവിൽ
അവളൊരു കുഞ്ഞോളമായ്
കളിക്കുന്നു
തിരത്തള്ളൽ
തിരക്കിൻ്റെ
തിരയായവളറിയുന്നു
കുഞ്ഞലയിൽ
കാറ്റിനൊപ്പം
കുഞ്ഞിലകളും വന്നു
കളിയിലായവൾ
കളിവഞ്ചിയായവൾ
കുഞ്ഞോളമായവൾ
തുഴഞ്ഞെത്തി
അവളവളിലെ
കുഞ്ഞിനോളം

Posted by muneeragragami No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

മൈക്രോ കവിത - 7


-
നയതന്ത്രം
.................
നിൻ്റെ
ചൂടിലെൻ
മഞ്ഞുരുകുന്നു
................
Posted by muneeragragami No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

പായസം


പായസം
..............
അഞ്ചാം വയസ്സിൽ
അമ്മ തന്ന പായസം
ഇന്നലെയാണ്
കൂടുതൽ മധുരിച്ചത്
ഓരോ ആണ്ടിലും
അതിനു മധുരമേറുമ്പോൾ
ഓർമ്മകളിൽ നിന്ന്
അതെടുത്തു കുടിക്കും.
അമ്മയുടെ നിറമായിരുന്നു ആ രുചിയ്ക്ക്
അമ്മ മരിച്ചന്നു രാത്രി
മധുരമേറിയേറി വന്ന്
അതെന്നെ കരയിച്ചു;
നാക്കിലയിൽ നിന്ന്
നാക്കിലേക്ക് കൈപിടിച്ച് നടന്ന രുചി
അമ്മയുടെ കൈ പിടിച്ചായിരുന്നു
അന്നേരം നടന്നത്.
ഇന്നലെ വെറുതെയിരിക്കെ
അമ്മ അടുത്തുവന്നു
എങ്ങും നെയ് പായസത്തിൻ്റെ മണം
പരന്നു പകലൊഴുകുകയായ്
എന്നെ നോക്കുവാൻ മാത്രമന്നേരം
ഞാവൽ മരത്തിലൊരു കാക്ക വന്നു
അമ്മ എൻ്റടുത്തിരുന്നു;
ഞാനറിഞ്ഞ മഹാരുചിയായ്.
Posted by muneeragragami No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

മൈക്രോ കവിത - 4-



യുദ്ധം
.................
വെളളപ്രാവിൻ
രക്തം
വെള്ളക്കൊടിയിൽ
Posted by muneeragragami No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

മൈക്രോ കവിത - 3 -


ജീവിതം
.................
മഴയെഴുതിയ
പുഴയിൽ
നാം മീനുകൾ .
..................
Posted by muneeragragami No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

മൈക്രോ കവിത - 2 -


രാധാമാധവം
.................
അവളിൽ
ആലിലയിൽ
ഞാൻ.
Posted by muneeragragami No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

മൈക്രോ കവിത



വഞ്ചന
...........
മൊഞ്ചുളള
ഭൂതം
വഞ്ചന

Posted by muneeragragami No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

തണൽ


തണൽ
..............
എൻ്റെ ഗ്രാമത്തിൽ
തണലുകൾ അടിച്ചു വാരുന്ന ചൂലുമായ്
വന്നവനാണ് വികസനം
തണലിൽ
എന്നെ കാണാൻ വന്നവർ
കൊഴിച്ചിട്ട തൂവൽ
തണലിൽ കേട്ട
കുളിർമ്മയുള്ള കൂവൽ .
തണലിൻ
സംഗീതം മീട്ടിയ പാറൽ
എല്ലാം കൊണ്ടു പോയേതോ
ചവറ്റുകുട്ടയിൽ ഇട്ടു
പൊള്ളിപ്പോയ
ഓർമ്മകളിൽ നിന്ന്
ഞാനിപ്പോൾ വെയിലു കൊള്ളുകയാണ്

Posted by muneeragragami No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Newer Posts Older Posts Home
Subscribe to: Posts (Atom)

POETRY

POETRY

blogkut

Blogs, News & Videos

http://kavithaalahari.blogspot.in

............കവിതാലഹരി............ മലയാള കവിതകൾ

Blog Archive

  • ▼  2023 (7)
    • ▼  September (1)
      • Etransinu munp poem by Muneer Agragami
    • ►  June (2)
    • ►  January (4)
  • ►  2022 (51)
    • ►  February (45)
    • ►  January (6)
  • ►  2021 (168)
    • ►  December (11)
    • ►  October (10)
    • ►  September (50)
    • ►  July (1)
    • ►  February (96)
  • ►  2020 (112)
    • ►  October (13)
    • ►  September (1)
    • ►  June (8)
    • ►  February (70)
    • ►  January (20)
  • ►  2019 (112)
    • ►  November (33)
    • ►  June (18)
    • ►  March (61)
  • ►  2018 (182)
    • ►  November (38)
    • ►  September (5)
    • ►  August (45)
    • ►  June (52)
    • ►  March (7)
    • ►  January (35)
  • ►  2017 (392)
    • ►  December (101)
    • ►  November (68)
    • ►  September (64)
    • ►  July (57)
    • ►  May (8)
    • ►  February (54)
    • ►  January (40)
  • ►  2016 (369)
    • ►  November (35)
    • ►  October (64)
    • ►  September (25)
    • ►  August (35)
    • ►  July (18)
    • ►  June (20)
    • ►  May (31)
    • ►  March (16)
    • ►  February (39)
    • ►  January (86)
  • ►  2015 (457)
    • ►  December (40)
    • ►  November (127)
    • ►  October (27)
    • ►  September (17)
    • ►  August (107)
    • ►  July (24)
    • ►  June (40)
    • ►  May (27)
    • ►  March (32)
    • ►  February (15)
    • ►  January (1)
  • ►  2014 (142)
    • ►  November (19)
    • ►  October (2)
    • ►  September (3)
    • ►  August (5)
    • ►  July (5)
    • ►  June (6)
    • ►  May (9)
    • ►  April (9)
    • ►  March (82)
    • ►  February (2)

Search This Blog

Popular Posts

  • ജന്മദിനം ( T.a. Qureishi യ്ക്ക് )
    ജന്മദിനം ( T.a. Qureishi യ്ക്ക് ) ................... സുഹൃത്തേ , മരിച്ച ഓരോ വർഷത്തേയും വയസ്സെന്നു വിളിക്കുമ്പോഴും ഓരോ വർഷത്തിലും ...
  • ഗണിതം
    ഗണിതം ............. ഒറ്റസംഖ്യകൾ ... നടുക്ക് അധികം ഗുണിതം ക്രിയ തന്നെ ക്രിയ ഇടയ് ക്കെപ്പോഴോ ഇരട്ട സംഖ്യകൾ ... സമം ന്യൂനം ഹരണം.....
  • എകാന്തത
    പൂക്കാൻ ശ്രമിച്ച് പരാജയപ്പെടുന്ന മരമാണ് ഏകാന്തത ഒരു കാറ്റുപോലും തേടിവരാതെ ഒരു കിളിപോലും തിരിഞ്ഞുനോക്കാതെ ഒറ്റയ്ക്ക് വേരുകളുടെ ശക...
  • കാലിക്കറ്റ് യൂണിവേഴ്സിറ്റി മലയാളം ഡിഗ്രി ക്‌ളാസ്സുകൾ BA/BSc / B Com / BBA
      കാലിക്കറ്റ് യൂണിവേഴ്സിറ്റി മലയാളം ഡിഗ്രി ക്‌ളാസ്സുകൾ  BA/BSc / B Com / BBA   കൂടുതൽ ക്‌ളാസ്സുകൾ ലഭിക്കാൻ സബ്സ്ക്രൈബ് ചെയ്യുക  അമ്മയെ കുളിപ...
  • ഹൈക്കു കവിത-ചിരി-
    വസന്തത്തിന്റെ മടിയിൽ കിടന്നു ചിരിച്ചു വിടരുന്നു ചുവന്ന ഒരു പൂമൊട്ട് . .
  • നർത്തകി
    ...................... വേദിയിൽ പുഴയായ് ഒഴുകുമവൾ നർത്തകി വേദനകൾ ദൂരേയ്ക്ക് ഒഴുക്കുമവൾ നർത്തകി മാനായ് മയിലായ് വേദിയൊരു കാനനമായ് ഞൊട...
  • നിന്നെ കുറിച്ചുള്ള ഹൈക്കു കവിതകൾ
    വേദനയുടെ നരകത്തിൽ നിന്നും നിന്റെ വാക്കുകളിൽ കയറി ഞാനും എന്റെ വാക്കുകളിൽ കയറി നീയും പുറത്തു കടക്കുന്നു. * * * നിന്റെ കണ്ണ...
  • പുതുവത്സര ചിന്തകൾ
    പുതുവത്സര ചിന്തകൾ I. വില കയറിപ്പോകുന്ന വഴി പുതുവർഷം നടന്നു ഒപ്പമെത്താനാവാതെ ലാച്ചിയമ്മൂമ്മ അവസാനത്തെ അടി വെയ്ക്കുന്നു . II രാത്രി ഒ...
  • മാവ്
    മാവ് ......... പൂക്കാത്ത മാവിൽ ഒരു കാക്ക വന്നിരുന്നു; പറന്നു പോയി; തിരിച്ചു വന്ന് കൂടുണ്ടാക്കി; കുഞ്ഞു കാക്കകൾ കരഞ്ഞു അവയുടെ വായ...
  • രാത്രി എഴുതിയ പ്രണയ കവിത
    രാത്രി എഴുതിയ പ്രണയ കവിത  .......................... രാത്രി എൻ്റെ അടുത്തു നിന്നും എഴുന്നേറ്റു പോകുന്നു, പുലരിയുടെ മറവിലൂടെ. ഞാൻ വെ...
Blogs, News & Videos

RSS

Malayalam Blog Directory
Malayalam Blog Directory

Time Pass

Blogs, News & Videos
Refresh Memory
Malayalam Blog Directory

Blogs, News & Videos

Translate

Powered By Blogger
Watermark theme. Powered by Blogger.