സ്വാതന്ത്യ്രദിനത്തിൽ അവൾ

സ്വാതന്ത്യ്രദിനത്തിൽ
അവൾ
..........................................
സ്വാതന്ത്യ്രദിനത്തിൽ
അവൾ സംസാരിച്ചു തുടങ്ങി :
ഞാൻ സ്വാതന്ത്യ്രത്തെ കുറിച്ച്
സംസാരിക്കുന്നു
സ്നേഹത്തിൻ്റെ കൂട്ടിലിരുന്ന്.

വരേണമേ എന്ന് ആഗ്രഹിച്ച,
നിൻ്റെ രാജ്യം വന്നു ;
സന്തോഷത്തിൻ്റെ റിപ്പബ്ലിക്ക് .
അതിരുകളില്ലാത്ത രാജ്യമില്ലലല്ലോ
മുള്ളു വേലികളില്ലാത്ത അതിർത്തിയില്ലല്ലോ
എൻ്റെ ആഗ്രഹങ്ങൾ
അവിടെ കാവൽ നിൽക്കുന്നു
രാജ്യത്തിൽ നിൻ്റെ ആനന്ദങ്ങളുടെ
ആഘോഷം നടക്കട്ടെ
പക്ഷേ അനന്തരം
ഒരു വിപ്ലവമുണ്ടായി
നോക്കൂ ഇരുമ്പു ചങ്ങലകളെല്ലാം
സ്വർണ്ണച്ചങ്ങലകളായിരിക്കുന്നു
ഞാൻ സ്വാതന്ത്ര്യത്തെ കുറിച്ചു സംസാരിക്കുന്നു
സ്നേഹത്തിൻ്റെ കൂട്ടിലിരുന്ന്
അതിൻ്റെ അഴികൾ ഓരോ കൊടിമരങ്ങൾ
ആരെല്ലാമാണ് അവിടെ കൊടികളുയർ ത്തുന്നത്?

- മുനീർ അഗ്രഗാമി

No comments:

Post a Comment