ഞരമ്പിലെ കാടുമായെത്തുക തോഴരേ




എന്റെ നീലഞരമ്പുകളി
അതി നിഗൂഡമായൊരു
കാടൊഴുകുന്നുണ്ട്

എന്നിലെത്തുന്നവരി ചില
കാടു കണ്ടു സ്വയം കവിതയായ്
എനിക്കു വായിക്കുവാ
വസന്ത മൊരുക്കും

ചില ആയുധങ്ങളും
വേട്ടപ്പട്ടികളുമായ് വന്ന്
സമാധാനം തകർക്കും

കണ്ണി പരസ്പരം കണ്ണാടിനോക്കുന്ന
മാനിനേയും മയിലിനേയും
അവ കൊണ്ടു പോകും

ചില ശാന്തമായ് കാട്ടുചോലയി
ലയിച്ചതി കുളിരാകും
ചില സിംഹഗർജ്ജനമായ്
ഞരമ്പു തകർക്കും

തീയായും മഴയായും
തളിരായും തണലായും
കാട്ടിലെത്തുമ്പോ
ഞരമ്പിലെ കാടുമായെത്തുക
തോഴരേ

തൊട്ടുരുമ്മിയതൊക്കെയും -





അടുത്തുവന്ന കുറിഞ്ഞിപ്പൂച്ച
അതിന്റെ വാ മനസ്സി വെച്ചു

അകലെ നിന്നും ഓടി വന്ന സന്ധ്യ
കുറെ ചുവന്ന പൂവുക തന്നു

ആകാശം ഇരു തുറന്ന്
തിളങ്ങുന്ന സ്നേഹം വിതറി

കട നീലപ്പരപ്പി ഇളകുന്ന
നിർമ്മലമായ ഒരു കാറ്റു തന്നു

തടാകം അതിന്റെ കണ്ണിലെ
തിളക്കം കുടിച്ചുകിടക്കുന്ന
പ്രകൃതിദൃശ്യങ്ങ എടുക്കാ പറഞ്ഞു

ഇന്നലെ തൊട്ടടുത്തിരിക്കുമ്പോ
മഴ മണ്ണിനോടെന്നപോലെ
നനയുവാ അവളും പറഞ്ഞു

നനഞ്ഞു ,
ആഴത്തിലാഴത്തി
നനവുവേരിറക്കി

തൊട്ടുരുമ്മിയതൊക്കെയും
ചില്ലയി വന്നിരുന്നു
ജീവിതം
ഓരോ ചില്ലയിലും പൂവിട്ടു .

ആ ഒരു ചിരി മതി അതിജീവിക്കുവാൻ .



അശാന്തമായ നിലവിളിയി
തുഴ നഷ്ടപ്പെട്ട തോണിയി
ഒറ്റയ്ക്ക് പോകുന്നവരെ സമ്മതിക്കണം

കണ്ണീ വേരുകളിലൂടെ വലിച്ചെടുത്ത്
വളരുന്ന മരമാണവ

അവരുടെ തണലിലൊരിക്ക
അല്പനേരമിരുന്നാ
ജീവിതത്തിന്റെ ശാന്തത
പെയ്യാ തുടങ്ങും

യുദ്ധവും സംഘർഷവും
ഒരൊറ്റ നിശ്വാസത്താ
സമാധാനമാക്കുന്ന മാന്ത്രികരല്ല അവ

എങ്കിലും
യുദ്ധത്തിൻറെ നിലവിളി കുടിച്ച്
അവ പതിയെ പുഞ്ചിരിക്കും

ഒരു ചിരി മതി
അതിജീവിക്കുവാ .

എന്നിട്ടും അവനവൾക്ക് ....

എന്നിട്ടും അവനവൾക്ക്
പ്രണയത്തിന്റെ ആപ്പി കൊടുക്കുന്നു.
അവളുടെ ഉടലി പറ്റിയ
നരകത്തിന്റെ കഷണങ്ങ
ഉമ്മക കൊണ്ട് എടുത്തു കളയുന്നു.
അവളുടെ വിയർപ്പു തുള്ളിയുടെ തേങ്ങ
കുഞ്ഞുപുഞ്ചിരി കൊടുത്ത്
അവ പൂക്കാലമാക്കുന്നു
അവന്റെ നരകവേദനയിലുമവ
അവൾക്ക് ചുറ്റും
സ്വർഗ്ഗം പണിയുന്നു



വാടക




പത്തുമാസത്തിന്റെ വാടക
കുടിശ്ശിക തീർത്ത് തന്നു.
പത്തുമാസത്തെ സ്വപ്നം
ൽകിയ സംഗീതം തന്നില്ല
അമ്മയെന്ന വിളി തന്നില്ല
ഈണം പോയ പകലിലും രാവിലും
അറിയാതെയിറ്റിവീഴും
മുലപ്പാലവനെ ചോദിക്കുന്നു

അവനിനി വരില്ല ,വരില്ല
അവ പോയ വഴിയുമവ പറഞ്ഞില്ല

കണ്ണീരേ മുലചുരക്കുന്നു ,
നിനക്കു നുകർന്നാശ്വസിക്കാ
അവനെയോർത്തൊഴുകാൻ.








എനിക്കും തുമ്പിക്കും മനസ്സിലാകാത്ത ഭാഷയിൽ

തുമ്പികൾ വരാൻ തുടങ്ങിയിരുന്നു
അവയെ നോക്കി നിന്നു

മുറ്റത്തു നിന്ന്
ഉണക്കയില കാറ്റിലെന്ന പോലെ
ഇളകുകയായിരുന്നു

പെയ്തതിന്റെ നനവ്‌
വിട്ടു മാറിയിട്ടില്ല.

തുമ്പികൾ !

അവ സന്തോഷം കൊണ്ടുണ്ടാക്കിയ
ജീവികളാണ്.

അകത്തേക്കു നോക്കിയില്ല

അവിടെ പച്ചിലകൾ ചിരിക്കുമ്പോലെ
എനിക്കും തുമ്പിക്കും
 മനസ്സിലാകാത്ത ഭാഷയിൽ
മക്കൾ എന്തൊക്കെയോ പറയുന്നു .

@@@@.....നിനക്കുവേണ്ടി എഴുതിയ കവിത.....@@@@



നിനക്കു വേണ്ടി
ഞാനെഴുതാനിരുന്ന കവിത
മുല്ലപ്പൂവിന്റെ കവിളിൽ
നിനക്കിഷ്ടമുള്ള വെളുപ്പിൽ
 ആർദ്രമായൊരു പുലരി
എഴുതി വെച്ചിരിക്കുന്നു.

അതിലും മനോഹരമായി
എഴുതുവാനെന്നിരുളിൽ
 അധികം വെളുപ്പില്ല .

വിടർത്തുവാൻ
 ‐എന്റെ പൂമൊട്ടിൽ
അധികം ഇതളുകളില്ല...

അതിനാൽ
എനിക്കു ജലമൊഴിക്കുവാൻ
 നമുക്കൊരു മുല്ലവള്ളി നടണം
 നിന്റെ കയ്യാൽ
 എനിക്കും നിനക്കുമിടയ്ക്ക്...

അതിൽ ഓരോ ദിനത്തിലും
വിരിയുമിലകൾ നമുക്കു ചുംബനപ്പച്ചകൾ.

അതിന്നോരോ
പടരലും നമുക്കോരോ
പകരൽ.

അതിൽ പൂവു വന്നു നമ്മെ നോക്കുമ്പോൾ
നാം പ്രണയത്തിന്റെ രണ്ടുകണ്ണുകൾ.

ഒരു വേള നാം രണ്ടു തേനീച്ചകൾ
ഒരുവേള നാം രണ്ടു കുരുവികൾ

ഒരുവേള നാം രണ്ടു സൂര്യരശ്മികൾ
ഒരുവേള നാം രണ്ടു മഞ്ഞുതുള്ളികൾ

ഒരുവേള നാമൊരിളംകാറ്റ്
 ഒരുവേള നാമൊരു ചാറ്റൽമഴ ...

ഞാനെഴുതിയില്ലെങ്കിലും
അങ്ങനെയോരോ വായനയിലും
നമുക്കതോരോ പുതു പ്രണയകവിതകൾ.

അദ്ധ്യാപകൻ

അക്ഷരമായൊര-
ക്ഷയപ്പായസ-
മെന്നിലക്കുമ്പിളിൽ
നിറച്ചെന്നദ്ധ്യാപകൻ
പക്ഷിതന്നോമൽ
കുഞ്ഞി
ലെന്നപോ-
ലെന്നിലും
നിറഞ്ഞു കവിയുന്നു

 

ആ മഴയുടെ പേരു നാം മറന്നുപോയി ......................................................................



ആ മഴയുടെ പേരു നാം മറന്നുപോയി
ഒരുമിച്ച് ഒരേ ബഞ്ചിലിരുന്നു പല -
പകലുകളിൽ നാമതു കൊണ്ടിരുന്നു
അന്നേരം ആരുമറിയാതെ എപ്പോഴും
നമ്മുടെ ചുണ്ടുകൾ വിറച്ചിരുന്നു
വിറച്ച വാക്കുകൾ പനിച്ചിരുന്നു
പല പല കഥകൾ നാം പുതച്ചിരുന്നു
പുതച്ച കഥകളിൽ ജീവിച്ചിരുന്നു

ആ മഴയുടെ പേരു നാം മറന്നുപോയി
ഓരോ ദിനത്തിലുമോരോ മഴത്തുള്ളി
നമ്മിൽ നിന്നെങ്ങോ പറന്നുപോയിരുന്നു
മഴ തോർന്നതറിയാതെ നാളുകൾ
നമുക്കാർദ്രമായ തളിരുകൾ തന്നിരുന്നു
എന്നിട്ടുമേതോ രാത്രിയുടെ മറവിൽ
നമുക്കിടയ്ക്ക് നാമറിയാതെയൊരുവേനൽ
അടയിരുന്നുഷ്ണം വിരിഞ്ഞിരുന്നു

ആ മഴയുടെ പേരു നാം മറന്നുപോയി
വറ്റിയ നദിയിൽ പലനാൾ തിരഞ്ഞിട്ടും
ഇടയ്ക്കു കേൾക്കു മിടിമുഴക്കങ്ങളിൽ
പല കുറി തിരഞ്ഞിട്ടുമോർമ്മ വന്നില്ല


ആ മഴയുടെ പേരു നാം മറന്നുപോയി!

വെളിച്ചം

വെളിച്ചമേ
നിറമില്ലാത്ത തെളിച്ചമേയെന്നു
വിളിക്കുമ്പോഴേക്കും
വെളിച്ചം
പൊളിച്ചേഴു നിറങ്ങൾ
നിരത്തി വെക്കുന്നു 

ജലകണങ്ങൾ .
എന്നിലും
വെളിച്ചമുണ്ടതു 

പൊളിച്ചു നോക്കുന്നു
നിന്റെ കണ്ണീർ കണങ്ങൾ

ഒറ്റയ്ക്ക് ഒഴുകുന്ന അരുവിയിൽ

ഒറ്റയ്ക്ക് 
ഒഴുകുന്ന അരുവിയി
ആരെങ്കിലും വീണിരിക്കും 
അവളുടെ സൗന്ദര്യം 
അന്നേരം ഇളകി മറിയും 

ഒറ്റയ്ക്ക് വറ്റിയ 
അരുവിയിലൂടെ
ആരെങ്കിലും പോയിരിക്കും
അവളുടെ സൗന്ദര്യം 
അന്നേരം 
വിണ്ടു കീറും