മതിലിൽ

മതിലിൽ
.................
അങ്ങനെയിരിക്കെ
റോബർട്ട് ഫ്രോസ്റ്റിനെ ഓർത്തപ്പോൾ
ഇഷ്ടികയായി.
ആരോ എടുത്തു മതിലിൽ വെച്ചു
സിമന്റ് കുഴച്ചതാരെന്നോ
പണിതതാരെന്നോ അറിയില്ല
ഈ നില്പ്
ചൈനാവൻമതിലിനെ ഓർക്കുമ്പോൾ
വളരെ സെയ്ഫ് ആണ്
ബെർലിൻ മതിലിനെ
ഓർക്കുമ്പോൾ നടുവിനൊരു ഞെട്ടൽ
മതിലിൽ നിന്നും
അത്രയും സൂക്ഷ്മതയോടെ
മറ്റാരെങ്കിലും എന്നെ
എടുത്തു മാറ്റിയാൽ
ഉടലാകെ കുറച്ചു പൊടിയും കറയും
ബാക്കിയാവും
അവ കഴുകിക്കളയാനുള്ള
ലായകം ഇന്നോളമാരും
കണ്ടു പിടിച്ചിട്ടില്ല
എന്ന ഒരു സങ്കടം മാത്രം.
- മുനീർ അഗ്രഗാമി
Sugatha Pramod, Suleikha Hameed and 28 others
3 comments
Like
Comment
Share

രണ്ടു പുഴ

രണ്ടു പുഴ
.................
നമുക്ക് രണ്ട് പുഴകളുണ്ട്
ഒന്ന് നോക്കിയിരിക്കുവാൻ
ഒന്ന് കുളിക്കുവാൻ
ഒന്ന് ഒട്ടും ശല്യപ്പെടാതെ
കലങ്ങാതിരിക്കുവാൻ
ഒന്ന് ഒട്ടുമേ വെറുതെയാവാതെ
പ്രയോജനപ്പെടാൻ
ഒന്ന് കിളിപ്പാട്ടു പോലെ
നമുക്കു മുന്നിലൂടെ
അത്രയും ലളിതമായി
ഒഴുകിപ്പോകുവാൻ
ഒന്ന് കളിക്കളം പോലെ
നമ്മെയുള്ളിലാക്കി
എത്രയോ കലത്തേക്ക്
നമ്മിലൂടെ മാത്രമൊഴുകാൻ
നമുക്ക് രണ്ടു പുഴകളുണ്ട്
നാമവയ്ക്ക്
ഇന്നേവരെ പേരിട്ടിട്ടില്ല.
- മുനീർ അഗ്രഗാമി
Sugatha Pramod, Shukkoor Mampad and 17 others
2 comments
Like
Comment
Share

ഒരു കറുത്ത പൂച്ച.

രാത്രി ഒരു കറുത്ത പൂച്ച.
അതോടിപ്പോയി
പിരിയാതെ നമ്മൾ
ഇളകിയിയപിരികളിൽ
വെളിച്ചം പോൽ
ഉണർന്നിരിക്കെ.
-മുനീർ അഗ്രഗാമി

കാലിഡോസ്കോപ്പിൽ

ചിറകടി കേട്ട്
ഇപ്പോൾ ഉണരുകയും
മുറ്റത്തിറങ്ങുകയും
നിറമില്ലാത്ത
ആകാശത്തിന്റെ രക്തത്തുള്ളികൾ
നെറുകയിൽ ഇറ്റി വീഴുകയും
വീഴ്ചയിൽ ചിതറുകയും
ഇറ്റലിൽ തെറിക്കുകയും
തെറിക്കലിൽ
കോട വന്നു മൂടുകയും
മൂടലിൻ
കാലിഡോസ്കോപ്പിൽ
കുടുങ്ങുകയും
വെളിച്ചം കൈ പിടിക്കുകയും
വഴിവിളിക്കുകയും
കാഴ്ചയിൽ കിളികൾ വരികയും
കേൾവിയിൽ കുയിൽ നിറയുകയും
നിറയലിൽ
ഹോട്ടൽ മണം കലങ്ങുകയും
നാവിലതു കുളമാകുകയും
,അലഞ്ഞ നാളുകളുടെ കല്പടവുകളിൽ
പഴയ സങ്കടങ്ങൾ
ഈറനുടുത്തു നിൽക്കുകയും
തോർത്താൻ മറക്കെ
എന്നെ റബ്ബർ മരങ്ങൾ കാണുകയും
ദൂരെ നിൽക്കുന്ന മലകൾ
ഏന്തി നോക്കുകയും
ഞാൻ കണ്ണു മിഴിച്ച്
കിഴക്കിന്റെ മുഖഭാവം കാണുകയും
മഞ്ഞുകണങ്ങളിൽ
മനസ്സു കഴുകുകയും
ഉണർന്നെന്ന് തോന്നുകയും
കുളപ്പടവിൽ ഇരിക്കുകയും
ഒരു കൊക്ക് വരികയും
ജലം ഇളകുകയും
ഞാവൽ മരം തലയാട്ടുകയും
ഒരോർമ്മ അതിലെ നടക്കുകയും
ഞാറ്റു പാട്ട് കേൾക്കുകയും
കാടുകയറുകയും
കുളക്കര മൂടുകയും
കുളത്തിൽ പായൽ നിറയുകയും
ഞാനുണരുകയും
രാവ്
എങ്ങോ പറന്നു പോകുകയും
ചെയ്തു.
-മുനീർ അഗ്രഗാമി

കുഞ്ഞു മകൾ ചിരിച്ചു

2toi0SSgdi ipoDoenlcemsbcmaeeoigrtdr e201Sd8
 
Shared with Public
Public
കുഞ്ഞു മകൾ ചിരിച്ചു
മറ്റൊരു പ്രപഞ്ചമുണ്ടായി
നിയതമായ നിയമങ്ങളുണ്ടായി
ചലനങ്ങളുണ്ടായി
ചലനങ്ങൾക്ക് അർത്ഥമുണ്ടായി
അനേകം ഗോളങ്ങളുണ്ടായി
അതിൽ ജീവൻ നിലനിൽക്കുന്ന
ഗ്രഹങ്ങളുണ്ടായി
അതിലൊന്ന് ഞാൻ
എന്റെ ഉപഗ്രഹങ്ങളിൽ
ആ പുഞ്ചിരി പ്രതിഫലിക്കുന്നു
നിലാവുണ്ടാകുന്നു
ചാമ്പ മരത്തിൽ പടർന്ന
പിച്ചകം പൂത്ത നാൾ
നിലാവ് എന്നെ തൊട്ടു
തൊട്ടടുത്ത് അവൾ
സ്നേഹത്തിന്റെ ആയിരം പൂവുകൾ വിടർന്നു
ഒരു നിമിഷം ഇല കാണാതെയായി.
-മുനീർ അഗ്രഗാമി

ചേരുമ്പോലെ

രണ്ടു നിറങ്ങൾ ചേരുമ്പോലെ
രണ്ടു വഴികൾ ചേരുമ്പോലെ
രണ്ടു പേർ ചേരുമ്പോലെ
രണ്ടു വാക്കുകൾ ചേരുന്നു

ഈ നദിയിൽ

ഈ നദിയിൽ
...........................
നാമിപ്പോൾ മുങ്ങിയ
ഈ നദിയിൽ
രണ്ടു പുഴകളുണ്ട്
അതിൽ ഒന്നിനോട്
തിരിച്ചൊഴുകാൻ പറഞ്ഞാൽ
അതു കേൾക്കുമോ ?
മാറ്റൊന്നിനോട്
വറ്റാൻ പറഞ്ഞാൽ
അതു മാത്രമായ് വറ്റുമോ ?
പിന്നോട്ട്
പിന്നോട്ട്
പിന്നോട്ട് നടന്നാൽ
രണ്ടു പുഴകളെയും കണ്ടെത്താം
ഓടിത്തീർന്ന നിമിഷങ്ങളുടെ
പിടയ്ക്കുന്ന മീൻ പോലെ
എത്രയോ മുന്നേറിയ
ദേശാടക്കിളിയുടെ ചിറകുകൾ പോലെ
ചരിത്രം പോലെ
ഓർമ്മ പോലെ
വയലിലൂടെ ഒരാൾ
നിന്റെ കാലുകളിൽ
ഇടവപ്പാതി ഞൊറിഞ്ഞുടുത്ത്
വരുന്നു
താഴ്വരയിലൂടെ ഒരാൾ
എന്റെ ചലനങ്ങളുടെ കുതിരപ്പുറത്ത്
ഇളം വെയിലെടുത്ത്
ഉറുമിയായ് വിശുന്നു
ആ വരവുകൾ
നോക്കി നോക്കി നിന്ന്
നാം മുങ്ങിപ്പോയി
നദിയുടെ പ്രവാഹം
ആഴത്തിൽ നിന്നുമൊരു കരിയിലയെടുത്ത്
നമ്മെയൊന്നു മീട്ടി;
ഒരു ഗാനം ഒഴുകിപ്പടരുന്നു
നദിയതു കേട്ടുതിർന്നില്ല
നദിയിൽ നിന്നും പുഴകളും
അതു കേൾക്കുന്നു
വേദനയിൽ
കാഴ്ചപ്പുറത്തില്ലാത്ത താളങ്ങളെ
കേൾക്കുക എന്തു രസമാണ്
നദിയിൽ ആസകലം മുഴുകി
പുഴയെ കേൾക്കുമ്പോലെ
- മുനീർ അഗ്രഗാമി

ഏതു വാഹനത്തിൽ പോയിട്ടും

ഏതു വാഹനത്തിൽ പോയിട്ടും
എത്രയെത്ര വേഗത്തിലോടിയിട്ടും
അവളെത്തുന്നില്ലൊരു മലയിലും
മതിലില്ലാലോകത്തുമൊരിക്കലും
- മുനീർ അഗ്രഗാമി

കവിയരങ്ങ്

കവിയരങ്ങ്
......................
ഒരു കവി
കസേരകളോട്
സംസാരിക്കുന്നു
മരങ്ങളോട് സംസാരിക്കുമ്പോലെ
പൂക്കളോട് സംസാരിക്കുമ്പോലെ.
അത്രയും ശ്രദ്ധയോടെ
കസേരകൾ അയാളെ നോക്കുന്നു
അയാൾ കവിയായതിനാൽ
മറ്റൊരു കവി
അസാന്നിദ്ധ്യങ്ങൾ
നിരന്നിരിക്കുന്ന ഇടങ്ങളിലേക്ക്
തന്റെ വാക്കുകൾ എറിയുന്നു
അപൂർണ്ണമായ സൃഷ്ടികളിലേക്ക്
മഴ തകർത്തു പെയ്യുമ്പോലെ
അഭാവത്തിന്റെ പൊഴികളിലേക്ക്
ആഗ്രഹങ്ങൾ ഇടിഞ്ഞു വീഴുമ്പോലെ
ശൂന്യത അത്രയും ശ്രദ്ധയോടെ
അയാളെ കേൾക്കുന്നു
അയാൾ കവിയായതിനാൽ
വേറൊരു കവി
സ്വയം കത്തുന്നു
ചുറ്റുമാരുമില്ലാത്തത്
അറിയാതെ.
അയാളുടെ പ്രകാശമാണ് കവിത
ഉദിച്ചു നിൽക്കുന്ന ഒരു പകൽ
ജീവിത കാമനകളുടെ മഹാ പ്രവാഹം
ജൈവലോകത്തിന്റെ ഒരു വാതിൽ
കാണുന്നു
അയാളെ രുചിക്കുന്നു കസേരകൾ
കസേരകൾ കസേരകൾ .
മറ്റൊരു കവി അങ്ങോട്ടു കയറി വന്നു
അയാളെത്തന്നെ കേട്ടുകൊണ്ട്
ഇരുന്നിട്ടും
ഒരു കസേരയിലും
അയൾ സാന്നിദ്ധ്യമായില്ല.
ഒരു വാക്കും അയാളിലെത്തിയില്ല
വാക്കുകൾ ചേർന്ന്
അശാന്തമായി
അശാന്തമായ വാക്കുകൾ ചേർന്ന്
കവിതയുണ്ടായി .
- മുനീർ അഗ്രഗാമി