ജീവിതത്തിന്റെ സംഗീതം



കാട്ടരുവിയി നീന്തും
നാട്ടുവെളിച്ചത്തി  
കൈപിടിക്കുവാ
കൈകോർത്തു  വന്നു
 
നിശ്ശബ്ദരായ് നാം
ഏറുമാടത്തിലേറി  
കാട്ടുപക്ഷിൾക്കൊപ്പം
കാട്ടുരാവി കാലൊച്ചക കേട്ടു

ഉറക്കം പോയവഴിയിലൂടൊരു
കടുവ പാഞ്ഞുപോയി
ഉണർവ്വിലി ലിരുന്നൊരു  
കൂമ മൂളിമൂളിപ്പറന്നു

ഉണ്ണുവാ തുടങ്ങവേ 
ഉറുമ്പുക വന്നു ഭിക്ഷ ചോദിച്ചു
രാക്കിളികൾ നമുക്കു കാവലായ്
പാട്ടുകൊണ്ടൊരു കോട്ടയുണ്ടാക്കി

കാടുനമുക്കിരുളും മരങ്ങളും
ചേർത്തൊരു കൂടു പണിതു
ജീവിതത്തിന്റെ സംഗീതം
പുതച്ചു കിടക്കാൻ പറഞ്ഞു 

 

ഹൈക്കു -നീയും ഞാനും-



നിന്റെ നെഞ്ചിൽ
തല വെച്ചുറങ്ങുന്നു
എന്റെ വേദനകൾ

പ്രണയത്തെ കുറിച്ചുള്ള എസ് .എം .എസ് കവിതകൾ





നിന്നിലേക്കുള്ള വഴി
പൂവുകളിലൂടെയാണ്
വസന്തമതു കാണിച്ചു തന്നിട്ട്
നൂറ്റാണ്ടുകളായി
അതുകൊണ്ടാണ്
ഓരോ പൂവിലും
നീയുണ്ടെന്ന്
എനിക്കു തോന്നുന്നത് 
 
 
      • ചുണ്ടുകൾ
        ചുണ്ടുകളിലെഴുതുമ്പോൾ
        പ്രണയം
        കവിതയാവുന്നു 

      •  
ഇലപൊഴിഞ്ഞു തളരുമ്പോൾ
മെയ്മാസം 
മെയ്‌ഫ്ലവറിനെ വിളിക്കുമ്പോലെ
നീയെന്നേയും വിളിക്കുക
ചിലപ്പോൾ
ഞാനൊരു പൂക്കാലമായേക്കും



      • നിന്നിൽ നിന്നും
        പറന്ന കിളികളെ 
        കാത്തിരിക്കുന്നു
        എന്റെ ചില്ലയിലെ 
        മൂത്ത ഫലങ്ങൾ
        •   
നാം
ഒരുമിച്ചിരുന്ന്
ഒന്നാകുവാൻ
തണുപ്പു മാറ്റുന്ന
രണ്ട് ഐസ്ക്രീമുകൾ
        • ഉമ്മകൾ കൊണ്ടു തുന്നിയ
          ജീവിതമെടുത്തുടുക്കുവാൻ
          പ്രണയകാലം
          നമുക്കുമ്മകൾ തരുന്നു 
        •  
നീ വിമാനം ഞാനാകാശം
ആരൊക്കെയോ നിന്നിൽ
വന്നി രിക്കുന്നു
നീ എന്നിലൂടെകടന്നുപോകുന്നു
നീ എന്റേതാണെന്നു
വിചാരിക്കുമ്പോഴേക്ക്
നീ എവിടെയോ പറന്നിറങ്ങുന്നു 
      • നിന്നിലേക്കുള്ള തോണിയിൽ
        ഞാനും നിലാവും മാത്രം
        അക്കരെയെത്തുമ്പോൾ
        ഞാനീ നിലാവുപേക്ഷിക്കും
        നീ നിലാവാകുമെങ്കിൽ 
          
      •  
നീയില്ലെങ്കിൽ
എനിക്കു നിഴലില്ല
നിഴലറിയുന്ന നിലാവുമില്ല 

      •  
എല്ലാ വിലക്കുകളുടേയും
വിലാപങ്ങളുടേയും
മുള്ളുകൾക്കിടയിൽ നിന്നും
എന്റെ വെളിച്ചം കുടിച്ച്
നീ പൂക്കുന്നു :
ഇതളുകളിൽ
വേദനയുടെ
പുഴുക്കളരിക്കുന്നുണ്ടെങ്കിലും
      •  




നിന്റെ 
മിന്നൽവെളിച്ചത്തിലെന്റെ
മഴത്തുള്ളികൾ 
നൃത്തം പഠിക്കുന്നു

      •  

നമുക്കൊരു 
പുഴയായ് 
വറ്റാതിരിക്കണം
വരാനുള്ളവർക്ക് 
കുടിനീരേകുവാൻ 
      •  

അകന്നിരുന്നിട്ടും
അന്യജാതിമരങ്ങളുടെ വേരുകൾ
പങ്കുവെക്കുന്നു
പ്രണയജലരഹസ്യം


      •    

വീട്ടിൽ




അടച്ചിട്ട ജനലും വാതിലും
തുരുമ്പു പിടിച്ച  
മനസ്സു കൊണ്ടു
തുറക്കുവാ വയ്യാതെ
വേദന വേവുമടുക്കളയായ്
വിഷാദരായ് 
വിഹ്വലരായ് നാം
കള്ളനെപേടിച്ചിരിക്കുന്നു

കൂട്ടിൽ




പറന്നുപോയ കാറ്റി
ഞാ മറന്നുപോയ  
പറക്കലി സ്പർശം

ഇനി കൂടു തുറക്കുവാ 
 ആരും വരേണ്ട
പുറത്ത് പുതുമഴ  പെയ്താലും 
 പൂരക്കളി  നടന്നാലും
വെടിയൊച്ചക നിറഞ്ഞാലും
എനിക്കൊന്നുമില്ല 

കൂട്ടിൽ  
കൂട്ടിനൊരു മൊബൈ മതി
ജയി ജീവിതം തന്നെ 
 ജനജീവിതം സഖേ 

...മാർച്ചിലെ ആ പരീക്ഷകൾ...


മാഷ്‌
മാർച്ചുപോലെ
തിളച്ചു നോക്കുന്നുണ്ടായിരുന്നു
 
മനസ്സ്
ചക്കരമാവിലോ 
കൊന്നപ്പൂവിലോ
വെച്ചുമറന്നതെന്നോർക്കുകയായിരുന്നു

സമയം പോകുകയായിരുന്നു
പരീക്ഷ കഴിഞ്ഞതറിഞ്ഞതേയില്ല.

വെയിലിനൊപ്പം
ചാടിയോടിച്ചെന്നുനോക്കുമ്പോൾ 
വെള്ളരിപ്പാടത്തുണ്ടായിരുന്നു
വെള്ളരിപ്പൂവിലായിരുന്നു.

ഈ പരീക്ഷയുടെയൊരു കാര്യം 
അതുപോലും ഒർമ്മിപ്പിച്ചില്ല!  



 

ഹൈക്കു -പ്രകടനം-


കടം
പ്രകടം
പ്രകടനം
പ്രകടന പത്രിക
പ്രകടനം
പ്രകടം
കടം