തളരാതിരിക്കുവാൻ

തളരാതിരിക്കുവാൻ 
നിരന്തരം വായിക്കണം
ദൂരത്തെയും 

സ്വപ്നത്തെയും
കറുപ്പിനെയും

വെളുപ്പിനെയും
വിശ്രമത്തെയും

വേദനയെയും
വേടനെയും കിളിയെയും
ക്ഷീണമില്ലാതിരിക്കുവാൻ

മലയാളത്തെയും

വിലയിലെ ഗണിതമാറിയാതെ

വിലയിലെ ഗണിതമാറിയാതെ
വയസ്സായ ചാരുകസേരയിൽ
മക്കൾ വിലപേശുന്നതും കണ്ട്
ഉള്ള വിലയും പോയിരിമ്പോൾ
ഭാരം ആത്മാവിനു തന്നെ,യറിയു
ന്നതിറക്കി വെക്കുവാൻ മുകുന്ദാ
നിനക്കും വിലതരണമെന്നുമതിനാൽ
നിന്നമ്പലം വളർന്നു പുലരുമെന്നും.

ഹൈക്കു- മഞ്ഞു തുള്ളി


മഞ്ഞു തുള്ളിയിൽ നിന്നും
പ്രപഞ്ച നയനങ്ങൾ
എന്നെ നോക്കി സുഖിക്കുന്നു

...ഞാനെന്ന ഉണക്ക മരം...


വറ്റിപ്പോയ പുഴകളെല്ലാം
എന്റെ ഉള്ളിലുണ്ട്

വേദനിക്കുമ്പോൾ
കണ്ണീരിലൂടെ അവ ഇറങ്ങി വരും

തപിച്ചു പൊള്ളുമ്പോൾ
വേനലവയെ ഉപ്പുകലക്കി
ഒരു മഹാസമുദ്രമാക്കും

വേറുതെയിരുന്നാലും
ഇറങ്ങി നടന്നാലും
അസ്വസ്ഥതയോടെ പിടഞ്ഞാലും
ഉറങ്ങിപ്പോയാലും
ഉടലിലവ തിരയടിക്കും

ആ തിരയിൽ കുളിച്ച്
പകച്ചു നിൽക്കുന്നു
മഴയെ തിരഞ്ഞു മടുത്ത
ഞാനെന്ന ഉണക്ക മരം

ഹൈക്കു- സുഖം


മഞ്ഞു തുള്ളിയിൽ നിന്നും
പ്രപഞ്ച നയനങ്ങൾ
എന്നെ നോക്കി സുഖിക്കുന്നു


പോവേണ്ടൊരു മഴയും

വേണ്ട, യാത്രാ മൊഴി പറയേണ്ട  
പോവേണ്ട ,
പോവേണ്ടൊരു മഴയും
കണ്ണിലും മണ്ണിലും പെയ്യട്ടെ 

 
പെണ്ണിലൊരു കടലായും
മണ്ണിലൊരു പെണ്ണായും
നിറഞ്ഞു പെയ്യട്ടെ 

 
അതിൻ നേർത്ത ചാറ്റലിൽ
ഞാനെന്റെ
തപിച്ച മൗനം കഴുകട്ടെ

 
മഴയിലിറങ്ങട്ടെ
മാനമറിയാതൊരു
തുള്ളിയായതിൽ ലയിക്കട്ടെ

പുലർകാലമേ പോ ....





രാത്രി ഇതാ പോകുന്നു
 
അവൾ
മഞ്ഞുപെയ്യുന്ന വിരലുക കൊണ്ട്
എന്നെ കെട്ടിപ്പിടിച്ചപ്പോ
വിടർന്ന പൂക്കാലം വാടുന്നു

കിടക്കയി, 
ചുളിവുകളുടെ
ഇതളുകളി  
വേദന കിടന്നുപിടയുന്നു

കൂരിരുൾപ്പുതപ്പുകീറി
വെളിച്ചമെന്നെ  
പുറത്തെടുത്തു കുടയുന്നു

പുലർകാലമേ പോ ....

ന്യൂ ജനറേഷൻ





തീപ്പൊരി  
നമുക്കിടയി നിന്നുമെഴുന്നേറ്റ്
അഴിമതിക്കെതിരെ 
ആരോ പതിച്ച പോസ്റ്ററി ചെന്നിരുന്നു

മഞ്ഞുകാലം 
ഇലകളി ഉമ്മവെക്കുന്നത്  
വികാരമാറ്റ മില്ലാതെ 
നാം നോക്കി നിന്നു

നാം തടാകമായ് തണുത്തുറഞ്ഞു

ഉള്ളിലുള്ളതും  
പുറത്തുള്ളതും മരവിച്ചു

നമ്മുടെ ഒളമടങ്ങിയ 
 ജലപ്പരപ്പൊരു മൈതാനമായ് 
 നിസ്സംഗയായ്
കളിക്കാരെ കാത്തിരുന്നു

-ഇടവഴികൾ



ഇടവഴിയിലൂടെ നടന്നവർ
ഓരോ ഇടവഴികളായിരുന്നു
പറമ്പുകൾക്കിടയിൽ അവർ
അഹങ്കാരമെന്തെന്നറിയാതെ 
താഴ്മയോടെ നിന്നിരുന്നു

അവരിലൂടെ നടന്നവർ നെല്ലും
നെന്മേനിവാകയും  കണ്ടിരുന്നു
നെടുങ്കളരിയിലെ വടക്കൻതാളവും 
നെല്ലുകുത്തുപാട്ടും കേട്ടിരുന്നു
നെയ്പായസവും നെയ്പത്തിരിയും
താളും തകരയും രുചിച്ചിരുന്നു

ഞാൻ നടത്തം പഠിക്കുമ്പോഴേക്കും
ഇടവഴികളിൽ വാശിയോടെ
റോഡുകൾ വന്നു കിടന്നിരുന്നു
എഴുന്നേൽക്കാനാവാത്ത വിധം
അവയുറങ്ങിപ്പോയിരുന്നു

നടന്നുതുടങ്ങി യപ്പോൾ
നിലം പരണ്ടയും മൂവിലയും
മുക്കുറ്റിയും മുരിങ്ങാ വേരും
തിരഞ്ഞ് മൂത്തവർക്കൊപ്പം നടന്നു
റോഡിനിരുവശത്തേക്കും നീണ്ട
കിടക്കവിരിയുടെ ചുളിവുകളിൽ
അവയുടെ ഫോസിൽ കണ്ടു

വിദേശപഠനം കഴിഞ്ഞെത്തിയ
കൂട്ടുകാരനപ്പോൾ പറഞ്ഞു
റോഡിനടിയിലെവിടെയോ
അവയുണ്ടാവും ഉണ്ടാവും






....നീ....




നിന്നിലേക്കിറങ്ങുവാൻ പേടിയാണെപ്പോഴും
നീ നിലവിളിച്ചുഴിയുള്ള കടലായിരിക്കുമ്പോൾ

നിന്നിലലിയുവാൻ കൊതിയാണെപ്പോഴും
നീ  താരകപ്പൂവുള്ള  രാവായിരിക്കുമ്പോൾ

നിന്നിൽ നിന്നിറങ്ങുവാൻ മടിയാണെപ്പോഴും
നീ ധന്യയാം ഹൈമവത ഭൂവായിരിക്കുമ്പോൾ

നിന്നിലേക്കൊഴുകുവാൻ വൈകുമെപ്പോഴും
നീ ദൂരമെറെയുള്ളോരു വീടായിരിക്കുമ്പോൾ

പിന്നെയും വീണപൂവ്




വീണപൂവുകൾക്കപ്പുറം  
വീണ ഇലകളി

വീണ പൂവിന്റെ 
വീണയും വിലാപവും
വീഴ്ചയുടെ പാഠമെഴുതിയിരുന്നു

വീഴാത്ത  
ഒരകലം  
ചെടിക്കും
വീണ ഇലകൾക്കും
വീണ പൂക്കൾക്കുമിടയിൽനിന്ന്
വീഴ്ചയുടെ ചരിത്രം പറയുന്നു

നിന്റെ കണ്ണിൽ ഞാൻ വിടരുമ്പോഴും 
എന്റെ കണ്ണിൽ നീ വിടരുമ്പോഴും 
നമുക്കതു കേൾക്കണം 

കാതോർക്കുക
കേൾക്കുക !
മുമ്പ്  
കുമാരനാശാനേ അത് കേട്ടിട്ടുള്ളൂ

അവളിൽ നിന്നും പറന്നുയർന്ന കിളി




അവളി നിന്നും
പറന്നുയർന്ന കിളി
സ്വാതന്ത്ര്യ ത്തിനും
സമാധാനത്തിനും  
മുകളിലൂടെ
അശാന്തമായി പറന്നു തിരിച്ചെത്തി

അവ
അടുക്കള യിലായിരുന്നില്ല

അവ  
അവന്റെ അടിമയുമായിരുന്നില്ല

പക്ഷേ അവളുടെ നിശ്വാസത്തിലായിരുന്നു
അവന്റെ  ശ്വാസം