പരിച


പരിചയം പരിചയാക്കുവാൻ
പരിചയം പോരാ  നമുക്ക്
പരിചയിച്ചതൊക്കെയും
പരികല്പിതമാം പരാജയം

പരിക്കുകൾ തീർക്കുവാൻ
പരിരക്ഷ പ്രാപിക്കുവാൻ
പരിചയരസം തന്നെ നമുക്കു
പരിമളവും പരികർമ്മിയും

രണ്ടു പൂച്ചക്കുട്ടികൾ


ഇരുളൊരു 
പേടിപടർത്തും കാടായ്
ഇടവഴികയറി വരുമ്പോൾ

     ഇരുളിൽ 
     ഏകാന്തതയ്ക്കൊപ്പം
     ഇരയെ തിരയുന്ന തിളക്കങ്ങൾ 

ഇലകൾക്കിടയിൽ
ഇളകുന്ന ഇതളായ് 
മിന്നാമിന്നിപ്പൂവുകൾ
 
     ഇടയ്ക്ക് 
     നാട്ടുവെളിച്ചം  നോക്കുമ്പോൾ
     ഇമ്പമേറും രണ്ടു പൂച്ചക്കുട്ടികൾ  ! 

ദൈവവും മനുഷ്യനും

നാക്കു നാന്നായാൽ വാക്കു നന്നാവും
വാക്കു നന്നായാൽ നോക്കു നന്നാവും
നോക്കു നന്നായാൽ 

ദൈവവും മനുഷ്യനും
ഒന്നു ചേർന്നൊരു കവിതയാകും
ആ കവിത വായിക്കാനാണ്
ശ്രീനാരായണ ഗുരു അമ്പലങ്ങളിൽ
കണ്ണാടി പ്രതിഷ്ഠിച്ചത്
അതിൽ
വിശ്രുതരൊക്കെയും നോക്കുമ്പോൾ
മുഖത്തു പറ്റിയപാടുകളിലവർ
അവർചെയ്ത ക്രൂരതകൾ കാണും
ഞെട്ടും ;കണ്ണടയ്ക്കും 

ഒട്ടകപ്പക്ഷിയാവും
എന്നിട്ട് ,
കണ്ണാടിയിൽ കവിതയും ദൈവവുമില്ലെന്നു കരയും

നമുക്കു പ്രവാസം


നാടുവിട്ടിട്ട്  
നാളേറെയായെങ്കിലും
നാളുതോറും  
നാടുതന്നെയുള്ളിലും 
നാക്കിലും
നാട്ടുരുചിയുടെയോർമ്മയിൽ
നാമുണരുന്നു
നാട്ടുപഴമയുടെ ജലം കുടിച്ച് 
നാം വളരുന്നു 
നാട്ടിലെയോർമ്മകൾ തിന്നു -
നാമുറക്കം വെടിയുന്നു
നാടുക പലതും  
നമ്മെ ചേർത്തൂ പിടിക്കിലും
നാമറിയുന്ന മണമൊന്നിനുമില്ല
നമ്മെനാമാക്കിയ 
നാട്ടുവെളിച്ചവുമവയ്ക്കില്ല  
നാളെ തിരിച്ചെത്തിയാ
നാട്ടുകാ നമ്മെ തിരിച്ചറിഞ്ഞില്ലെങ്കിലും
നാട് നമ്മെ കൈവിടില്ലെന്നൊരു 
നനുത്ത പ്രതീക്ഷ മാത്രം 
നമുക്കു പ്രവാസം തരുന്നു 

ഞാൻ വരുമ്പോഴേക്കും


പ്രവാസം കഴിഞ്ഞു
ഞാ വരുമ്പോഴേക്കും
മഴതുടങ്ങിയിരുന്നു
വഴി മറഞ്ഞിരുന്നു
വയ നിറഞ്ഞിരുന്നു
നീ പേടിച്ചു വിറച്ചിരുന്നു
നിന്റെ കണ്ണിലേക്കുള്ള വഴി
ന്റെ  കണ്ണി തെളിഞ്ഞു
മുമ്പെപോലിനി വഴിതെറ്റില്ല
നീ വരാന്തയി നിറദീപമായ്
ജ്വലിക്കുന്ന കാഴ്ചയി
എന്നിലെ  മരീചികക
മറഞ്ഞു മാഞ്ഞു  പോകുന്നു
മരുഭൂമിക പൂക്കുന്നു
ഞാ മനുഷ്യനാവുന്നു

ജീവിതാസക്തി


നിന്റെ  കണ്ണിലെക്കടലി
ഇളകുമാഹ്ലാദത്തിരയി
ജീവിതാസക്തിയുണർന്നു
സൂര്യകിരണമായ് തിളങ്ങുന്നു

ജീവിതജലപ്പരപ്പി നമ്മൾ
തുഴഞ്ഞു വന്നതിന്നോർമ്മ
നിന്റെ  തണലിലൊരു കുഞ്ഞു-
കിളിയായ് വിശ്രമിക്കുന്നു

നീ ർഷിക്കുന്ന ജലത്തുള്ളിക
ചാറ്റ മഴയായേറ്റുവാങ്ങുമ്പോ
തളിർക്കുന്നു ഹൃദയതാരാപഥം 
ജീവിതത്തിന്റെ മഹാപഥം